Home ദേശീയം 435 രൂപ മുടക്കൂ, സര്‍ക്കാര്‍ ജോലി നേടാം! ഓഫര്‍ സത്യമോ?

435 രൂപ മുടക്കൂ, സര്‍ക്കാര്‍ ജോലി നേടാം! ഓഫര്‍ സത്യമോ?

തൊഴില്‍ദാതാക്കളും ഉദ്യോഗാര്‍ഥികളും തൊഴില്‍ സംബന്ധിയായ വിവരങ്ങള്‍ കൈമാറാനും അറിയാനും സാമൂഹ്യമാധ്യമങ്ങളെ ഏറെയധികം ആശ്രയിക്കുന്നതാണ്.തൊഴില്‍ സംബന്ധിയായ ഏറെ പരസ്യങ്ങളാണ് വാട്‌സ്‌ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടാറ്. ഇങ്ങനെ പങ്കുവെയ്ക്കപ്പെട്ട ഒരു സന്ദേശമാണ് 435 രൂപ രജിസ്ട്രേഷന്‍ ഫീസ് മുടക്കിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്നത്. സത്യം തന്നെയോ ഇത്.

വസ്‌തുത:സര്‍ക്കാര്‍ ജോലി വലിയ അഭിലാഷമായി കാണുന്ന കോടിക്കണക്കിനാളുകളുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ തന്നെ 435 രൂപ മുടക്കാനുണ്ടേല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന ഓഫര്‍ കണ്ടാല്‍ ആരുമൊന്ന് ചാടിവീഴും. 435 രൂപ രജിസ്ട്രേഷന്‍ ഫീസായി അടച്ചാല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്നാണ് ഒരു വെബ്‌സൈറ്റിന്‍റെ വാഗ്ദാനം. ഈ തുക റീ-ഫണ്ട് ചെയ്യാനാകില്ല എന്നും വെബ്‌സൈറ്റില്‍ പറയുന്നു. സാമൂഹ്യക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ടത് എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റാണ് നിസാര തുകയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതായി വാഗ്‌ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ ജോലി തേടുന്നവരെ ഈ സന്ദേശം ഏറെ ആകര്‍ഷിച്ചു എന്നതുകൊണ്ടുതന്നെ ഈ സന്ദേശത്തിന് പിന്നിലെ യാഥാര്‍ഥ്യം പരിശോധിക്കാം.

435 രൂപ രജിസ്ട്രേഷന്‍ ഫീസ് അടച്ചാല്‍ സര്‍ക്കാര്‍ ജോലി കിട്ടും എന്ന വാഗ്‌ദാനം ഒരു തൊഴില്‍ തട്ടിപ്പാണ് എന്നാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. യാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറല്‍ സന്ദേശത്തിനൊപ്പമുള്ള വെബ്‌സൈറ്റ് ലിങ്ക് സാമൂഹ്യക്ഷേമ മന്ത്രാലയലുമായി ബന്ധപ്പെട്ടതല്ല. https://socialjustice.gov.in/ ആണ് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്. ആരും വ്യാജ വെബ്‌സൈറ്റില്‍ വഞ്ചിതരായി പണം അടയ്‌ക്കരുത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. വിശ്വസനീയമായ വെബ്‌സൈറ്റുകളില്‍ കയറി തൊഴില്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

108 ആംബുലന്‍സ് സേവനത്തിന് ആപ് സജ്ജമാകുന്നു

കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ അപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഇതോടെ 108 എന്ന നമ്ബറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ് വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും. ഈ മാസം മൊബൈല്‍ ആപ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച്‌ നാല് വര്‍ഷം പിന്നിടുമ്ബോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധവും 198 ട്രിപ്പുകള്‍ നിപ അനുബന്ധവും ആയിരുന്നു.90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്. രുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്

You may also like

error: Content is protected !!
Join Our WhatsApp Group