Home Featured ജോലിക്ക് വൈകിയെത്തിയ തൊഴിലാളികൾക്ക് നേരെ ക്രൂരമായ ആക്രമണം

ജോലിക്ക് വൈകിയെത്തിയ തൊഴിലാളികൾക്ക് നേരെ ക്രൂരമായ ആക്രമണം

വിജയപുര: ഉത്സവാഘോഷം കഴിഞ്ഞ് ജോലിക്ക് വൈകിയെത്തിയ മൂന്ന് തൊഴിലാളികളെ ഉടമ ക്രൂരമായി മർദിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. സംഭവം തിങ്കളാഴ്ച കർണാടകയിലെ വിജയപുരയിൽ. ഗാന്ധിനഗറിലെ സ്റ്റാർ ചൗക്കിന് സമീപമുള്ള ഇഷ്ടിക ഫാക്ടറിയിൽ മൂന്ന് തൊഴിലാളികളെ വടികൊണ്ട് ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ വ്യാപകമായ വിമർശനത്തിന് കാരണമായി.വീഡിയോയിലുള്ള അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇഷ്ടിക ഫാക്ടറി ഉടമ ഖേമു റാത്തോഡ് തൊഴിലാളികളെ നിസാര കാരണത്താൽ മനുഷ്യത്വരഹിതമായി ശിക്ഷിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജയപൂർ പൊലീസ് സൂപ്രണ്ട് (എസ്പി) ലക്ഷ്മൺ ബി. നിംബരാഗി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംക്രാന്തി ഉത്സവം ആഘോഷിക്കാൻ നാട്ടിലേക്ക് പോയതായിരുന്നു തൊഴിലാളികൾ. എന്നാൽ നാല് ദിവസം വൈകിയാണ് ഇവർ തിരിച്ചെത്തിയത്.ഇത് കാരണം ക്ഷുഭിതനായ ഖേമു റാത്തോഡ് ആദ്യം അവരെ ശകാരിക്കുകയും വൈകിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു. താമസിച്ചതിനാൽ, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് തൊഴിലാളികൾ ഉറപ്പ് നൽകിയെങ്കിലും തൃപ്തരാകാത്ത ഖേമു റാത്തോഡിന്റെ കൂട്ടാളികൾ മൂന്ന് തൊഴിലാളികളെയും കയറുകൊണ്ട് കെട്ടിയ ശേഷം മനുഷ്യത്വരഹിതമായി മർദിക്കുകയായിരുന്നു.

ഇത് കാരണം ക്ഷുഭിതനായ ഖേമു റാത്തോഡ് ആദ്യം അവരെ ശകാരിക്കുകയും വൈകിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു. താമസിച്ചതിനാൽ, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്ന് തൊഴിലാളികൾ ഉറപ്പ് നൽകിയെങ്കിലും തൃപ്തരാകാത്ത ഖേമു റാത്തോഡിന്റെ കൂട്ടാളികൾ മൂന്ന് തൊഴിലാളികളെയും കയറുകൊണ്ട് കെട്ടിയ ശേഷം മനുഷ്യത്വരഹിതമായി മർദിക്കുകയായിരുന്നു.

മൂന്ന് തൊഴിലാളികളെ കൈയും കാലും കൊണ്ട് കെട്ടിയിട്ട് കാലുകൾ നീട്ടി ഇരുത്തുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് പൈപ്പുകൊണ്ട് രണ്ടു കാലിലും അടിച്ചു. വേദന സഹിക്കാനാവാതെ തൊഴിലാളികൾ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതും ഈ വീഡിയോയിൽ കാണാം. നിലവിൽ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


You may also like

error: Content is protected !!
Join Our WhatsApp Group