സമൂഹ മാധ്യമങ്ങളിൽ മുൻനിരക്കാരിലൊന്നായ ട്വിറ്ററിനെ ലോക ശതകോടീശ്വരൻ ഇലോൺ മസ്ക് ഏറ്റെടുത്തു. 4400 കോടി ഡോളറിനാണ് കാരാർ. മസ്കിന്റെ മികച്ച ഓഫർ സ്വീകരിക്കാൻ ഓഹരി ഉടമകളിൽ നിന്നും സമ്മർദ്ദമുണ്ടായതോടെയാണ് കരാറിന് സമ്മതിച്ചതെന്ന് ട്വിറ്റർ മാനേജ്മെന്റ് വ്യക്തമാക്കി.
വിൽപന പൂർത്തിയാകുന്നതോടെ ട്വിറ്റർ ഇനി സ്വകാര്യ കമ്പനിയാകും.കഴിഞ്ഞ ഏപ്രിൽ 14 ന് ട്വിറ്ററിന്റെ ഓഹരികൾ താൻ വാങ്ങുന്ന കാര്യം ഇലോൺ മസ്ക് പുറത്തുവിട്ടിരുന്നു. ഫോർബ്സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്ക്.
അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയായത്. നിലവിൽ കമ്പനിയിൽ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്ക് ബോർഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു.
തുടക്കത്തിൽ ഇതിനെ തമാശയായി കരുതിയ ട്വിറ്റർ മാനേജ്മെന്റ് ഇലോൺ മയ്ക്ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.