ഒമാൻ ഉള്‍ക്കടലില്‍ എണ്ണക്കപ്പലിന് നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു.ഇറാൻ-യുഎസ് സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ഇന്ത്യൻ മരണമാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി നല്കുന്ന വിവരമനുസരിച്ച്, ഒമാൻ തലസ്ഥാനമായ മസ്കറ്റിന് സമീപമുള്ള കടല്‍ മേഖലയിലാണ് ആക്രമണം നടന്നത്.

മാർഷല്‍ ഐലൻഡ്സ് പതാക വഹിച്ചിരുന്ന ‘എംകെഡി വ്യോം’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.സ്ഫോടകവസ്തുക്കള്‍ വഹിച്ചിരുന്ന ആളില്ലാ ബോട്ടാണ് കപ്പലില്‍ ഇടിച്ചത്. സ്ഫോടനത്തില്‍ കപ്പലിലുണ്ടായിരുന്ന ഒരു ജീവനക്കാരൻ മരണപ്പെട്ടു. മറ്റ് ജീവനക്കാരുടെ പരിക്കുകളെക്കുറിച്ചോ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.കപ്പലിലെ കാണാതായ ജീവനക്കാർക്കായി ഒമാൻ അധികൃതർ നടത്തുന്ന തിരച്ചില്‍ പ്രവർത്തനങ്ങളില്‍ ഇന്ത്യൻ എംബസി അടുത്ത ഏകോപനം നടത്തുന്നുണ്ട്. ‘എംവി സ്കൈലൈറ്റ്’ എന്ന കപ്പലുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിലും എംബസി ഇടപെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
“കാണാതായ ജീവനക്കാർക്കായി തിരച്ചില്‍ നടത്തുന്ന ഒമാൻ അധികൃതരുമായി മിഷൻ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. രക്ഷപ്പെടുത്തിയ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഒമാൻ ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ ഏകോപനം നടത്തുന്നു,” ഇന്ത്യൻ എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.രണ്ട് ബംഗ്ലാദേശ് പൗരന്മാർ കൊല്ലപ്പെട്ടു; കപ്പല്‍ ജെബല്‍ അലി തുറമുഖത്ത് കുടുങ്ങിനിലവിലെ പശ്ചിമേഷ്യൻ സംഘർഷത്തില്‍ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ബംഗ്ലാദേശ് സ്ഥിരീകരിച്ചു. ഒരാള്‍ യുഎഇയിലും മറ്റൊരാള്‍ ബഹ്റൈനിലുമാണ് മരിച്ചത്. കൂടാതെ, ബംഗ്ലാദേശുമായി ബന്ധപ്പെട്ട ഒരു കപ്പല്‍ ദുബായിലെ ജെബല്‍ അലി തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സംഘർഷം സമുദ്ര ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.