Home Featured ബെംഗളൂരു മെഡിക്കല്‍ കോളജിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു.

ബെംഗളൂരു മെഡിക്കല്‍ കോളജിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു.

ബംഗളൂരു മെഡിക്കല്‍ കോളജ് ആൻഡ് റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു. കൊവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു.2020ലാണ് ആസിമ ബാനുവിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാധ്യമശ്രദ്ധ നേടുന്നത്. ഈ സമയത്ത് വിക്ടോറിയ ഹോസ്പിറ്റല്‍ ട്രോമ കെയര്‍ സെന്ററില്‍ കൊവിഡ് വാര്‍ഡ് നോഡല്‍ ഓഫിസറായിരുന്നു അവര്‍.എല്ലാവരും ഭയന്നുമാറിയ സമയത്ത് കൊവിഡ് രോഗികളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്താണ് വാര്‍ത്താതാരമാകുന്നത്..

എം.സി.ആര്‍.ഐയില്‍ ആതുരസേവനത്തിന്റെ 23 വര്‍ഷം പിന്നിടുകയാണ് ആസിമ ബാനു. ബെംഗളൂരു മെഡിക്കല്‍ കോളജില്‍നിന്നു തന്നെയാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നത്. 1990കളില്‍ ഇവിടെത്തന്നെ നിയമനവും ലഭിച്ചു. 2000ത്തില്‍ മൈക്രോബയോളജി വിഭാഗം ഫാക്കല്‍റ്റിയായി.പിന്നീട് ക്വാളിറ്റി സൂപര്‍വൈസര്‍, ഇൻഫെക്ഷൻ കണ്‍ട്രോള്‍ ഓഫിസര്‍, ബൗറിങ് ആശുപത്രയില്‍ മൈക്രോബയോളജി വിഭാഗം മേധാവി, മെഡിക്കല്‍ എജ്യുക്കേഷൻ വിഭാഗം കണ്‍വീനര്‍, നോഡല്‍ ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്.

പുതപ്പുകൊണ്ട് പുതച്ചായിരുന്നു കുട്ടികളുടെ മൃതദേഹങ്ങള്‍’; കാരണം തേടി പോലീസ്*

മലപ്പുറം ▸ മുണ്ടുപറമ്പ് മൈത്രി നഗറില്‍ വാടകവീട്ടില്‍ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മക്കളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. മൃതദേഹ പരിശോധനാഫലവും ഇത് ശരിവെക്കുന്നു.ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്ത സാഹചര്യത്തില്‍ മരണകാരണം വ്യക്തമായിട്ടില്ല.

മക്കളുടെ ഗുരുതരരോഗമാണ് ജീവനൊടുക്കാൻ കാണമെന്നാണ് ബന്ധുക്കളുള്‍പ്പെടെ പറയുന്നത്. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ട്കുന്നുമ്മല്‍ സബീഷ്(37), ഭാര്യ കണ്ണൂര്‍ തളിപ്പറമ്പ് വരഡൂല്‍ സ്വദേശി ചെക്കില്‍ ഷീന(38), മക്കളായ ഹരിഗോവിന്ദ്(ആറ്), ശ്രീവര്‍ദ്ധൻ(രണ്ടര) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം._മലപ്പുറം വാറങ്കോട്ടുള്ള എസ്.ബി.ഐ.യുടെ വായ്പകള്‍ പരിശോധിക്കുന്ന ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു ഷീന. കഴിഞ്ഞദിവസം മാനേജരായി സ്ഥാനക്കയറ്റംകിട്ടി കണ്ണൂരിലെ ഏഴിമല ശാഖയില്‍ ചുമതലയേറ്റിരുന്നു. സബീഷും ഷീനയും അടുത്തടുത്ത മുറികളില്‍ ഫാനില്‍ത്തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷ് മരിച്ചമുറിയില്‍ കട്ടിലിലായിരുന്നു ശ്രീവര്‍ദ്ധന്റെ മൃതദേഹം.

ഹരിഗോവിന്ദന്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു._വ്യാഴാഴ്ച പകല്‍ സബീഷും ഷീനയും അവരുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഇരുവരുടെയും സംസാരത്തില്‍ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്ന് അവര്‍ പറയുന്നു. മൂത്തമകൻ ഹരിഗോവിന്ദിന് ഗുരുതരരോഗം സ്ഥിരീകരിച്ചിരുന്നു. അതിന്റെ ചികിത്സയുമായി മുന്നോട്ടുപോകുമ്പോഴാണ് ഇളയ മകൻ ശ്രീവര്‍ദ്ധനും സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

ഇളയ കുട്ടിയുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നൂവെന്ന് കരുതുന്നു. രാത്രി കുടുംബക്കാര്‍ ഷീനയെ ഫോണില്‍വിളിച്ച്‌ കിട്ടാതായതിെനത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയില്‍ വീട്ടിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. അകത്തുനിന്നു പൂട്ടിയിരുന്ന അടുക്കളവാതില്‍ പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. മുൻവശത്തെ വാതിലും അകത്തുനിന്ന് പൂട്ടിക്കിടന്നതിനാല്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് പോലീസ് അനുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group