Home Featured കര്‍ണാടകത്തില്‍ ബിജെപിയെ പൂട്ടിയത് ഡികെ തന്ത്രം: 11 സീറ്റുകള്‍ നിസ്സാരമല്ല, പ്രതീക്ഷ 2023 ലേക്ക്

കര്‍ണാടകത്തില്‍ ബിജെപിയെ പൂട്ടിയത് ഡികെ തന്ത്രം: 11 സീറ്റുകള്‍ നിസ്സാരമല്ല, പ്രതീക്ഷ 2023 ലേക്ക്

by കൊസ്‌തേപ്പ്

ബെംഗളൂരു: കഴിഞ്ഞ ദിവസം നടന്ന കര്‍ണാടക നിയമസഭാ കൗണ്‍സില്‍ (എം എല്‍ സി) തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. 25 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് ഒപ്പം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇരുപാര്‍ട്ടികളും 11 വീതം സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 2 സീറ്റില്‍ ജനതാ ദള്‍ എസും ( ജെ ഡി എസും) ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. തദ്ദേശഭരണ ക്വോട്ടയില്‍ ബിജെപി-6, കോണ്‍ഗ്രസ്-14, ദള്‍-4, സ്വതന്ത്രന്‍-1 എന്നിങ്ങനെ എംഎല്‍സിമാര്‍ വിരമിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.75 അംഗ കൗണ്‍സിലില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ബി ജെ പിക്ക് ഒരു സീറ്റ് കുറവുണ്ട്

75 അംഗ കൗണ്‍സിലില്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാന്‍ ബി ജെ പിക്ക് ഒരു സീറ്റ് കുറവുണ്ട്. ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായ ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 15 ലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ബി ജെ പി നേരത്തെ അവകാശപ്പെട്ടത്. ആകെ ബിജെപി അംഗബലം 32ല്‍ നിന്ന് 37 ആയി ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് 29ല്‍ നിന്ന് 26ആയും ദള്‍ 12ല്‍ നിന്ന് 10 ആയും കുറഞ്ഞിട്ടുണ്ട്.കോണ്‍ഗ്രസ് 29ല്‍ നിന്ന് 26ആയും ദള്‍ 12ല്‍ നിന്ന് 10 ആയും കുറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ 3 സീറ്റ് കുറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിലെ പ്രകടനം മികച്ചതാണെന്ന് തന്നെ പാര്‍ട്ടി വിലയിരുത്തുന്നു. മികച്ച പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വവും ആവേശത്തിലാണ്. “കര്‍ണ്ണാടകയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു” എന്ന് അവകാശപ്പെടുന്ന അവര്‍ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഇതെന്നും അഭിപ്രായപ്പെടുന്നു.

മതപരിവര്‍ത്തന വിരുദ്ധ ബില്ലും ലവ് ജിഹാദ് ബില്ലും ഉള്‍പ്പെടെയുള്ള മതപരിവര്‍ത്തന വിരുദ്ധ ബില്ലും ലവ് ജിഹാദ് ബില്ലും ഉള്‍പ്പെടെയുള്ള ചില വിവാദ ബില്ലുകള്‍ അവതരിപ്പിക്കുന്ന ഉപരിസഭയില്‍ ഭരണകക്ഷിയായ ബിജെപിയെ പൂര്‍ണ ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് തടയാനും കോണ്‍ഗ്രസിന് കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയം. വ്യക്തിപരമായ ഭിന്നത മാറ്റിവെച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഒറ്റക്കെട്ടായ പ്രവര്‍ത്തനം തുമകുരു, ബെലഗാവി ഉള്‍പ്പെടെ നിരവധി സീറ്റുകളിലെ വിജയങ്ങള്‍ ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി. സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് സാമുദായിക സമവാക്യങ്ങള്‍ കൂടി പാലിച്ചുള്ള തന്ത്രമായിരുന്നു എം എല്‍ സി തിരഞ്ഞെടുപ്പില്‍ പുറത്തെടുത്തത്. വടക്കന്‍ കര്‍ണാടകയിലെ ചില പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, പ്രബലമായ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരായപ്പോള്‍, തെക്ക് വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരും ഇടംപിടിച്ചു. മറ്റ് സമുദായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി.

കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് ധാര്‍വാഡില്‍ നിന്ന് മികച്ച ഭൂരിപക്ഷം

കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് ധാര്‍വാഡില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ജെ ഡി എസ് നേതാക്കള്‍ ഉള്‍പ്പടെ അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ തട്ടകമായ ഹനഗലിലും ബി ജെ പിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. മൂന്ന് സീറ്റുകള്‍ കുറഞ്ഞെങ്കിലും അധികാരത്തിലിരിക്കുന്ന ബി ജെ പിക്ക് ഒപ്പം പിടിക്കാന്‍ സാധിച്ചത് ജനഹിതമാണ് കാണിക്കുന്നതെന്നായിരുന്നു കെ പി സി സി വൈസ് പ്രസിഡന്റ് പ്രൊഫ. കെ ഇ രാധാകൃഷ്ണ അഭിപ്രായപ്പെട്ടത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group