ബെംഗളൂരു : കോവിഡിന്റെ പുതിയ വകഭേദങ്ങൾ സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിക്കുന്നു. നിലവിലെ കോവിഡ് കുത്തിവെപ്പുകളേയും ആന്റിബോഡികളുടേയും വീര്യം കുറക്കാൻ കഴിവുള്ള ഡെൽറ്റ പ്ലസ് ആണ് അതിൽ ഭീകരൻ.

സംസ്ഥാനത്ത് ഇത്തരം 2 കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം എവൈ 1 ആണ്, എന്നാൽ സംസ്ഥാനത്ത് എ വൈ – 2 ആണ് കണ്ടെത്തിയത്. കോവിഡ് ബാധിതരിൽ 5 ശതമാനം പേരുടെ സാംപിളുകൾ ആണ് ജനിതകമാറ്റ പരിശോധനക്ക് വിധേയമാക്കുന്നത്.
പരിശോധന വിപുലീകരിക്കാൻ സംസ്ഥാനത്ത് ഇത്തരം 6 ലാബുകൾ കൂടി സ്ഥാപിക്കുമെന്ന് ഇന്നലെ ആരോഗ്യ മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ജനിതകമാറ്റം വന്ന വൈറസുകളുടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ സംസ്ഥാനത്ത് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.
ഈ സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാനും ആരോഗ്യ വകുപ്പ് പദ്ധതിയിടുന്നുണ്ട്. 27 ജില്ലകളിൽ ലോക്ക് ഡൗൺ ഇളവ് നൽകിയതിനാൽ ജില്ലാന്തര യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുടെ സമ്പർക്കങ്ങൾ കണ്ടെത്തി ക്വാറൻറീൻ കർശ്ശനമാക്കുന്ന തിനും ആരോഗ്യ വകുപ്പ് ശ്രമിക്കുന്നുണ്ട്.
മധ്യപ്രദേശിൽ എഴുപേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. വകഭേദം ബാധിച്ച രണ്ടു പേർ മരിച്ചു. കൊവിഡ് മൂന്നാം തരംഗം ഉടനെ അലയടിക്കുമെന്ന വിദ്ഗദരുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്യുന്നത്.

സ്റ്റോറേജ് ഫെസിലിറ്റി GPR Safe Storage
Contact: +91 80954 70818 www.gharperaho.in
ആദ്യ ഡോസോ രണ്ടു ഡോസുമോ സ്വീകരിച്ച മൂന്നു രോഗികൾ രോഗമുക്തി നേടുകയോ ഗുരുതര പ്രശ്നങ്ങളില്ലാതെയോ ഹോം ഐസൊലേഷനിൽ കഴിയുകയോ ചെയ്യുന്നുണ്ട്. ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാൻ വാക്സിനിലൂടെ സാധിക്കുമെന്ന് ഇതിലൂടെ സാക്ഷ്യപ്പെടുത്തുന്നു.