തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram
ചെന്നൈ: സംസ്ഥാനത്ത് ഒരാൾക്കു കൂടി കോവിഡ് വകഭേദമായ ഒമികാൺ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. ഇതിൽ 17 പേരാണു നിലവിൽ ചികിത്സയിലുള്ളത്, മറ്റുള്ളവരെല്ലാം രോഗമുക്തരായി ആശുപത്രി വിട്ടു.
ചെന്നൈയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ കണ്ടയ്ൻമെന്റ് മേഖലകൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. നഗരത്തിലെ 36,300 തെരുവുകളിൽ അഞ്ഞൂറെണ്ണത്തിൽ കേസുകൾ കൂടിയിട്ടുണ്ടെന്നും വ്യാപനം വേഗത്തിലാണെന്നും കുടുംബച്ചടങ്ങുകൾ അടക്കം ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ നിന്ന് വ്യാപനം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് വ്യാപിക്കുന്നതിൽ ജനം ആശങ്കപ്പെടേണ്ടെന്നും പ്രതിരോധ മാർഗങ്ങൾ പിന്തുടരുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു. എല്ലാവരും മാസ്ക് ധരിക്കുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്യണം. ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ പലരും രണ്ടാം ഡോസ് എടുത്തിട്ടില്ല. 86 ശതമാനംപേരാണ് ആദ്യ ഡോസ് എടുത്തത്. എന്നാൽ 58% പേർ മാത്രമാണ് രണ്ടാം ഡോസ് എടുത്തിട്ടുള്ളത്. ഞായറാഴ്ച നടക്കുന്ന മെഗാ വാക്സിനേഷനിൽ ഇത് 60 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ചെന്നൈയിൽ 1,600 ഇടങ്ങളിലാണ് ക്യാംപുകൾ സംഘടിപ്പിക്കുക.
കുട്ടികൾക്കുള്ള വാക്സിനേഷൻ സ്കൂളുകളിൽ നിന്നു തന്നെ നൽകാനാണ് ആലോചിക്കുന്നതെന്നു മന്ത്രി സൂചിപ്പിച്ചു. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ വാക്സീൻ നൽകാമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
