Home Featured മലയാളിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും :ക്യാൻസൽ ചെയ്ത ടിക്കറ്റിന്റെ പണം തിരികെ നൽകാതെ എയർ ഇന്ത്യ ;കണ്ണുരുകാരൻ മുണ്ട് മുറുക്കി ഇറങ്ങിയപ്പോൾ പൂട്ട് വീണത് എയർ ഇന്ത്യയുടെ ഓഫീസിന് ;ഓഫീസ് ജപ്തി ചെയ്യാൻ ഉത്തരവ്

മലയാളിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും :ക്യാൻസൽ ചെയ്ത ടിക്കറ്റിന്റെ പണം തിരികെ നൽകാതെ എയർ ഇന്ത്യ ;കണ്ണുരുകാരൻ മുണ്ട് മുറുക്കി ഇറങ്ങിയപ്പോൾ പൂട്ട് വീണത് എയർ ഇന്ത്യയുടെ ഓഫീസിന് ;ഓഫീസ് ജപ്തി ചെയ്യാൻ ഉത്തരവ്

by കൊസ്‌തേപ്പ്

ഉപയോക്താവ് എന്ന നിലയില്‍ യുകെ മലയാളിയായ അഡ്വ ഡെന്നിസ് മാത്യുവിന് നേരിട്ട നഷ്ടങ്ങള്‍ക്കു പരിഹാരമായാണ് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ആസ്ഥാനമായ ബ്രെന്റ് വൂഡിലെ ഓഫിസ് ജപ്തി ചെയ്യാന്‍ ബ്രെന്റവുഡ് കൗണ്ടി കോടതി ഉത്തരവായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുകെ മലയാളിയായ ഡെന്നിസ് 600 പൗണ്ട് മുടക്കി (ഏതാണ്ട് 61,000 രൂപ) എടുത്ത ടിക്കറ്റാണ് ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ ജപ്തിയില്‍ വരെയെത്തി നില്കുന്നത്. ടിക്കറ്റ് എടുത്ത ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ യാത്ര പരിപാടി മാറ്റേണ്ടി വന്നതിനാല്‍ ഡെന്നിസ് കസ്റ്റമര്‍ കെയര്‍ ഓഫീസില്‍ വിളിച്ചു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുക ആയിരുന്നു.

ഈ ഘട്ടത്തില്‍ മുഴുവന്‍ പണവും മടക്കി നല്‍കും എന്നാണത്രെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ നീണ്ട ഒന്‍പതു മാസത്തെ കാത്തിരിപ്പിലും എയര്‍ ഇന്ത്യ വാക്ക് പാലിക്കാതെ വന്നതോടെയാണ് കോടതി നടപടികളിലേക്ക് നീങ്ങിയതെന്നും ഡെന്നിസ് വക്താമാക്കുന്നു. എയര്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് ടിക്കറ്റെടുത്ത ഡെന്നിസ് ടിക്കറ്റ് ക്യാന്‍സലേഷന്‍ ഉറപ്പാക്കാനായി പിറ്റേന്ന് ഒരിക്കല്‍ കൂടി വിളിച്ചപ്പോള്‍ ജീവനക്കാരന്‍ റെഫറന്‍സ് നമ്ബര്‍ സഹിതം നല്‍കിയാണ് ക്യാന്‍സലേഷന്‍ ഉറപ്പിച്ചത്. തുടര്‍ന്ന് ഫോണ്‍ നമ്ബറിന് സമാനമായ തരത്തില്‍ ലഭിച്ച റഫറന്‍സ് നമ്ബറില്‍ സംശയം തോന്നി പിറ്റേന്നു വിളിച്ചപ്പോള്‍ ടിക്കറ്റ് അപ്പോഴും ക്യാന്‍സല്‍ ആയിട്ടില്ലെന്നാണ് ഫോണ്‍ എടുത്ത ജീവനക്കാരി വ്യക്തമാക്കിയത്.

ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലായ്മ പ്രകടിപ്പിക്കുന്ന എയര്‍ ഇന്ത്യ ജീവനക്കാരില്‍ തുടക്കത്തിലേ സംശയം തോന്നിയതിനാല്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയാണ് ഡെന്നിസ് ഓരോ തവണയും സംസാരിച്ചതും ഇമെയിലുകള്‍ അയച്ചതും. തുടര്‍ന്നും പണം മടക്കി ലഭിക്കാതെ വന്നപ്പോള്‍ വീണ്ടും വിളിച്ചപ്പോള്‍ ഓരോ തവണയും ഓരോ ഓരോ ന്യായമാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ നല്കിക്കൊണ്ടിരുന്നത് എന്നും ഡെന്നിസ് കൂട്ടിച്ചേര്‍ക്കുന്നു.

ഓരോ ദിവസവും പണത്തിനായി ഫോണ്‍ വിളിച്ചു കൊണ്ടിരുന്നപ്പോഴും സാമ്ബത്തിക വര്‍ഷം അവസാനം ആയതിനാല്‍ മാര്‍ച്ച്‌ 31നകം പണം ലഭിക്കും എന്ന മറുപടിയും ഒരിക്കല്‍ ലഭിച്ചു. എന്നാല്‍ മാര്‍ച്ചും ഏപ്രിലും കടന്നു പോയിട്ടും പണം മാത്രം ഡെന്നിസിന് ലഭിച്ചില്ല. എയര്‍ ഇന്ത്യ പോലൊരു സ്ഥാപനം ഇത്തരത്തില്‍ വാക്ക് മാറ്റി പറയാമോ എന്ന ചിന്തയിലാണ് സംഭവം നീതിന്യായ കോടതിയിലേക്ക് എത്തിച്ചത്.

തുച്ഛമായ തുകയാണ് എയര്‍ ഇന്ത്യയില്‍ നിന്നും മടക്കി ലഭിക്കാന്‍ ഉള്ളത് എന്നതിനാല്‍ യുകെയില്‍ വ്യോമയാന അതോറിറ്റിക്കും യൂറോപ്യന്‍ കണ്‍സ്യുമര്‍ ഫോറത്തിലും ഒക്കെ പരാതി എത്തിച്ചാണ് ഡെന്നിസ് പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയെ സംബന്ധിച്ച്‌ ഫോര്‍മലായി ഒരാള്‍ക്ക് പരാതിപ്പെടാന്‍ പോലും ഉള്ള സംവിധാനം നിലവില്‍ ഇല്ലെന്നതാണ് സത്യം. തങ്ങളുടെ ക്ലയന്റ് ലിസ്റ്റില്‍ എയര്‍ ഇന്ത്യയുടെ പേരുപോലും ഇല്ലെന്നു യൂറോപ്യന്‍ കമ്മീഷനും മറുപടി നല്‍കി. ഇതോടെ ഒറ്റയാന്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ കോടതി മാത്രമാണ് ശരണം എന്ന നിലയിലേക്ക് എത്തുകയായിരുന്നു ഡെന്നിസ്.

ഇതിനായി ചെറിയ തുകയ്ക്കു നഷ്ടപരിഹാരത്തിന് ഇന്ത്യയിലെ ഉപഭോക്തൃ കോടതിക്ക് സമാനമായ യുകെയിലെ മണി ക്ലൈം കോര്‍ട്ടിലേക്കാണ് ഡെന്നിസ് ആദ്യം പരാതി അയക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ അയച്ച പരാതിയോടു മറുപടി നല്കാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറായില്ല എന്നാണ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഡെന്നിസിന് അനുകൂലമായി മണി ക്ലൈം കോടതി നടപടികള്‍ പൂര്‍ത്തിയാക്കി. ഏകദേശം ഒരു മാസം സമയം മാത്രമാണ് ഇതിനടുത്തത്. തുടര്‍ന്ന് എയര്‍ ഇന്ത്യ പണം നല്കാന്‍ തയാറാകാതായതോടെ വിധി നടപ്പാക്കി കിട്ടാന്‍ ഡെന്നിസ്
ബ്രെന്റവുഡ് കൗണ്ടി കോടതിയെ സമീപിക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ ബ്രെന്റ് വുഡ് ഓഫിസിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്തു ഡെന്നിസിന് പണം നല്കാന്‍ കൗണ്ടി കോടതി നല്‍കിയ എക്‌സിക്യൂഷന്‍ ഓര്‍ഡര്‍ ഇത്തരത്തില്‍ ഒരു മലയാളി ഉപയോക്താവിന് ലഭിക്കുന്ന ആദ്യ വിധി ആണെന്ന് അ…

You may also like

error: Content is protected !!
Join Our WhatsApp Group