Home Featured കോൺസ്റ്റബിൾമാരുടെ ലഹരിയിടപാട് കേസ്‌ മയപ്പെടുത്തി; ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ

കോൺസ്റ്റബിൾമാരുടെ ലഹരിയിടപാട് കേസ്‌ മയപ്പെടുത്തി; ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ ആർടി നഗറിലെ വസതിക്കു മുന്നിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാർ ലഹരി ഇടപാടിനെ തുടർന്ന് അറസ്റ്റിലായ കേസ് മയപ്പെടുത്തിയ ഇൻസ്പെക്ടർക്കും എസ്ഐക്കും സസ്പെൻഷൻ. 2 ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാർക്ക് നോട്ടിസും നൽകിയിട്ടുണ്ട്. ബെംഗളൂരു പൊലീസിനു കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചിനു (സിസി ബി) കേസ് കൈമാറി.

ആഭ്യന്തര വകുപ്പിനെ വെട്ടിലാക്കിയ കേസിൽ ആർടി നഗർ പൊലീസ് ഇൻസ്പെക്ടർ അശ ഗൗഡ, എസ്ഐ വീരഭദ സ്വാമി എന്നിവരെയാണ് ജോലിയിൽ വീഴ്ച വരുത്തിയതിന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് സസ്പെൻഡ് ചെയ്തത്. ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി ശ്രീനാഥ് മഹാദേവ് ജോഷി, വിവിഐപി സെക്യൂരിറ്റി വിഭാഗം ഡിസിപി മഞ്ജുനാഥ് ബാബു എന്നിവർ സ്വഭാവദൂഷ്യമുള്ള ഉദ്യോഗസ്ഥരെ ഇത്രയേറെ ഗൗരവമുള്ള ജോലിക്ക് നിയോഗിച്ചതിനു വിശദീകരണം നൽകേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ഓട്ടോയിലെത്തിയ 2 ലഹരി ഇടപാടുകാരുമായി വില പേശുന്നതിനിടെ 13നാണ് കോൺസ്റ്റബിൾമാരായ ശിവകുമാർ, സന്തോഷ് എന്നിവർ അറസ്റ്റിലായത്. തുടർന്ന് ഇവരുടെ വസതികളിൽ നിന്നു 10 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

ഇവരെ സംരക്ഷിക്കാൻ പാകത്തിൽ നർകോട്ടിക്സ് വകുപ്പുകളിൽ വെള്ളം ചേർത്തതിനാണ് മേലുദ്യോഗസ്ഥർക്കെതിരെ നടപടി. ഈ വകുപ്പു പ്രകാരം പരമാവധി 6 മാസം തടവു മാത്രമേ ഇവർക്കു ലഭിക്കാനിടയുള്ളൂ. മേലുദ്യോഗസ്ഥർ തടസ്സവാദം ഉന്നയിക്കാത്തതിനാൽ കഴിഞ്ഞ ദിവസം ഇവർക്കു ജാമ്യം ലഭിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group