
ബെംഗളൂരു; സംസ്ഥാനത്തെ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കുത്തിവയപ്പ് ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്രത്തിന്റെ അഭിപ്രായം തേടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. കേന്ദ്ര ആരോഗ്യമന്ത്രി മുൻസുഖ് മാണ്ഡവ്യയുമായി ഇതു സംബന്ധിച്ച് ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഒമിക്രോൺ ഭീതിക്കിടെ ബൂസ്റ്റർ ഡോസ് നൽകുന്നതു ഗുണകരമാകുമെന്നു സാങ്കേതിക ഉപദേശം ലഭിച്ചതിനെ തുടർന്നാണിത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
18 വയസ്സിനു താഴെയുള്ള കുട്ടികൾക്കു കോവിഡ് കുത്തിവയ്പ്പ് നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പേർ ഇതിനോടകം 2 ഡോസും സ്വീക രിച്ചിട്ടു. പുതിയ വക ഭേദമായ ഒമിക്രോൺ കുട്ടികളെ എത്തരത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനു തീവ്രവ്യാപന ശേഷിയുണ്ടന്നാണു നിലവിലെ വിലയിരുത്തൽ.ഇതേത്തുടർന്നാണു കുട്ടികൾക്കുള്ള കുത്തിവയ്പ് ഉടൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ജനസംഖ്യയിൽ കുത്തിവയ്പിന് അർഹരായ പ്രായവിഭാഗങ്ങളിൽ 60%പേർ ഇതിനോടകം 2 ഡോസും സ്വീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ