Home Featured ‘ഹിന്ദുത്വം ഫെയർ ആൻഡ് ലൗലി ക്രീം അല്ല’; വൈറലായി കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ പ്രസ്താവന

‘ഹിന്ദുത്വം ഫെയർ ആൻഡ് ലൗലി ക്രീം അല്ല’; വൈറലായി കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ പ്രസ്താവന

മുംബൈ:ഹിന്ദുത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ പ്രസ്താവന വൈറലായി. മഞ്ഞുകാലം വന്നാൽ ചുണ്ടിലും കാലിലും വെവ്വേറെ ക്രീം തേച്ചുപിടിപ്പിക്കാമെന്നും ഹിന്ദുത്വ ഫെയർ ആൻഡ് ലൗലി ക്രീമല്ലെന്നും കനയ്യ കുമാർ പറഞ്ഞു. ‘ഹിന്ദുത്വം ശരിയായ പ്രത്യയശാസ്ത്രമാണ്, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ഇവിടെ മഹാരാഷ്ട്രയിൽ ജനിച്ച സവർക്കറെ വായിച്ചാൽ മനസിലാകും. ഇന്ന് വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്നത് മൃദു ഹിന്ദുത്വവും കഠിന ഹിന്ദുത്വവുമാണ്. വിഷം വിഷം തന്നെയാണ്. അത് വലിയ പാമ്ബിന്റെതായാലും കുട്ടി പാമ്ബിന്റേതായാലും’, കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിക്കൊപ്പം നടക്കുന്ന കനയ്യ മഹാരാഷ്ട്രയിലെ നന്ദേഡിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

‘മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തെയും മതമെന്ന് വിളിക്കാനാവില്ല. മതത്തിന്റെ ഏക ലക്ഷ്യം മനുഷ്യരാശിയുടെ രക്ഷയാണ്’, കനയ്യ ഒരു ചോദ്യത്തിനുള്ള മറുപടിയിൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ക്ഷേത്രങ്ങൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘നിങ്ങളുടെ കണ്ണാടിക്ക് എത്ര ശക്തിയുണ്ട്?’ എന്ന് കനയ്യ റിപ്പോർട്ടറോട് തിരിച്ചു ചോദിച്ചു. റിപ്പോർട്ടർ മറുപടി പറയുമ്ബോൾ, ചോദ്യത്തെ പരിഹസിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് കാണുന്നതിന്റെ പ്രശ്നമാണ്. എന്നാൽ ഇക്കാലത്ത് നമ്മുടെ ധാരണകളും മലിനമായിരിക്കുന്നു, അതിനാൽ നമുക്ക് സത്യം കാണാൻ കഴിയില്ല’, കനയ്യ വ്യക്തമാക്കി.

‘ഞാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ ആളുകൾ അതിനെക്കുറിച്ച് സംസാരിച്ചു. പക്ഷേ ഒരു ഗുരുദ്വാരയിൽ പോയപ്പോൾ ആരും ഒന്നും പറഞ്ഞില്ല. ഈ ചോദ്യം എവിടെ നിന്നാണ് വരുന്നത്. ഇതാണ് ഇന്ത്യയുടെ രാഷ്ട്രീയ ചർച്ചയുടെ അച്ചുതണ്ട്. രാഹുൽ ക്ഷേത്രങ്ങളും ചർച്ചുകളും മസ്ജിദുകളും സന്ദർശിച്ചു. അദ്ദേഹത്തിന്റെ യാത്രയിൽ സ്കൂളുകളും കോളേജുകളും ഫാക്ടറികളും സന്ദർശിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ സ്ഥലങ്ങളെല്ലാം പവിത്രമാണ്, ആളുകൾ ഇവിടെ ഉപജീവനം നടത്തുന്നു. ഞങ്ങൾ യാത്രക്കാരാണ്, റോഡ് തന്നെ ഞങ്ങൾക്ക് വളരെ പവിത്രമാണ്’, കനയ്യ പറഞ്ഞു.

‘മുസ്ലീം ലീഗ് പറഞ്ഞത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുമിച്ചു ജീവിക്കാൻ പറ്റില്ലെന്നാണ്, ഹിന്ദു മഹാസഭയും അത് തന്നെ പറഞ്ഞു. പിന്നെ എങ്ങനെയാണ് അവർ സഖ്യമുണ്ടാക്കിയത്?. മതത്തിന്റെ പേരിൽ രാഷ്ട്രീയം നടത്തുന്നവരുടെ സംസാരം കേട്ടാൽ മോദി പറഞ്ഞത് ശരിയാണെന്ന് തോന്നും. വസ്ത്രധാരണത്തിൽ മാത്രമാണ് വ്യത്യാസം, വിഷം ഒന്നുതന്നെയാണ്, അവർ ജനങ്ങളെ ഒരേ രീതിയിൽ ഭിന്നിപ്പിക്കുകയാണ്, ഞങ്ങൾ ഈ കെണിയിൽ വീഴില്ല’, കനയ്യ കൂട്ടിച്ചേർത്തു.

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങുകയും ചെയ്‌തു.

5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്ബ മേഖലകളില്‍, ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാല്‍ ഡല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂര്‍വമാണ്. മധ്യേഷ്യയിലോ ഹിമാലയന്‍ പര്‍വതങ്ങളിലോ ഉള്ള പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ചലനങ്ങള്‍ ഡല്‍ഹിയിലും അനുഭവപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group