ബംഗളൂരു: മെട്രോ സ്റ്റേഷനുകളില്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ തുടങ്ങിയത് യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്.ഈ കൗണ്ടറുകളില്‍നിന്ന് ഓട്ടോ ബുക്ക് ചെയ്യുന്നവരില്‍നിന്ന് ഡ്രൈവര്‍മാര്‍ അധികതുക ഈടാക്കുകയാണ്.അതേസമയം, ഏതാനും ചിലരാണ് അമിതനിരക്ക് ഈടാക്കുന്നതെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയന്‍ (എ.ആര്‍.ഡി.യു) പറഞ്ഞു. ഡ്രൈവര്‍മാരുടെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഓട്ടോ കൗണ്ടര്‍ സംവിധാനം കൊണ്ടുവന്നത്.
അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിക്ക് തടയിടാനാണ് എം.ജി റോഡ് ഉള്‍പ്പെടെയുള്ള മെട്രോ സ്റ്റേഷനുകളില്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ തുറന്നത്. കഴിഞ്ഞമാസമാണ് എം.ജി റോഡ്, കബണ്‍ റോഡ് ഉള്‍പ്പെടെ മെട്രോ സ്‌റ്റേഷനുകളിലും യാത്രക്കാര്‍ കൂടുതലായി ഓട്ടോകളെ ആശ്രയിക്കുന്ന റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ തുടങ്ങിയത്.യാത്രക്കാരുടെ സുരക്ഷയുറപ്പാക്കുകയും ഓട്ടോഡ്രൈവര്‍മാര്‍ കൂടിയ നിരക്ക് വാങ്ങുന്നത് തടയുകയുമായിരുന്നു ലക്ഷ്യം. ആദ്യത്തെ ഏതാനും ദിവസങ്ങള്‍ ഇത്തരം കൗണ്ടറുകളെക്കുറിച്ച് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍നിന്ന് ലഭിച്ചത്.
ഒട്ടേറെപ്പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ കൂടിയ തുക ഈടാക്കുവെന്ന പരാതി സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായിട്ടുണ്ട്. പൊലീസുകാരുടെ ഒത്താശയോടെയാണ് അമിത കൂലിയെന്ന പരാതിയും ഉയരുന്നുണ്ട്.നിലവില്‍ വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടം പോകാന്‍ 10 രൂപ മുതല്‍ 30 രൂപവരെ അധികമായി ഒാട്ടോഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളിലേക്ക് ഓട്ടം പോകുമ്ബോള്‍ ഒട്ടേറെ സമയം നഷ്ടപ്പെടുന്നുവെന്നും ഇതുകൊണ്ടാണ് അധികതുക വാങ്ങുന്നതെന്നുമാണ് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നത്.നിലവിലുള്ള ഓട്ടോനിരക്ക് പരിഷ്‌കരിക്കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്.
അമിത കൂലി ഈടാക്കുന്നതിനെതിരെയും ചില പൊലീസുകാര്‍ ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ബംഗളൂരു ട്രാഫിക് പൊലീസിനോട് പരാതി ഉന്നയിക്കുകയാണ് യാത്രക്കാര്‍.സമൂഹമാധ്യമങ്ങളിലൂടെയുള്ള പരാതികളില്‍ നടപടിയെടുക്കുമെന്ന് ട്രാഫിക് പൊലീസ് സ്‌പെഷല്‍ കമീഷണര്‍ എം.എ. സലീം പറഞ്ഞു. അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബറായ 080 22868444ല്‍ അറിയിക്കണം.റെയില്‍വേ സ്‌റ്റേഷനുകളിലെ പ്രീപെയ്ഡ് കൗണ്ടറുകള്‍ റെയില്‍വേ പൊലീസിന്റെ നിയന്ത്രണത്തിലാണ്. മറ്റ് പ്രദേശങ്ങളില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്‍ നടപടിയെടുക്കും.
ഹിന്ദുക്കള്‍ പശുവിനെ ആരാധിച്ച് ശൗര്യം നഷ്ടപ്പെടുത്തരുത്; സവര്‍ക്കറുടെ ലേഖനം ചര്‍ച്ചയാകുന്നു
വാലന്റൈന്‍സ് ദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍. എന്നാല്‍, ഗോപൂജയെ എതിര്‍ത്തുകൊണ്ട് വി ഡി സവര്‍ക്കര്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ഹിന്ദുക്കള്‍ പശുവിനെ ആരാധിച്ച് ശൗര്യം നഷ്ടപ്പെടുത്തരുതെന്നും പകരം നരസിംഹമായാണ് മാറേണ്ടതെന്നുമാണ് സവര്‍ക്കറുടെ പക്ഷം.തങ്ങളുടെ ആശയ സാക്ഷാത്കാരത്തിനായി ആര്‍എസ്‌എസും ബിജെപിയും കുറച്ച് വര്‍ഷങ്ങളായി പശുവിനെയാണ് കൂട്ടുപിടിച്ചിട്ടുള്ളത്.
പശുവിനെ കൊന്നു എന്ന് ആരോപിച്ച് മനുഷ്യനെ തല്ലിക്കൊല്ലുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നാണ് സംഘപരിവാര്‍ നേതാക്കളുടെ പക്ഷം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് ഇന്നത്തെ നേതാക്കളുടെ മാതൃകയും ഹിന്ദുത്വത്തിന്റെ പിതാവുമായ വി ഡി സവര്‍ക്കര്‍ക്കുണ്ടായിരുന്നത്.ഓണ്‍ കൗ പ്രൊട്ടക്ഷന്‍: ദ ബോവൈന്‍ ഇസ് നോട് ഡിവൈന്‍ എന്ന ലേഖനത്തിലാണ് സവര്‍ക്കറുടെ പശുപ്പരിഹാസം. വാലന്റൈന്‍സ് ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യാന്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് നിര്‍ദേശിക്കുമ്ബോള്‍ സവര്‍ക്കറുടെ ഈ ലേഖനവും ചര്‍ച്ചയാകുകയാണ്.
ഗോമൂത്രവും ചാണകവും വിശുദ്ധമാണെന്ന് കരുതുന്നതിനെ ലേഖനത്തില്‍ സവര്‍ക്കര്‍ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. മാലിന്യങ്ങള്‍ ഭക്ഷിക്കുകയും ചാണകമിട്ട് വൃത്തികേടാക്കുകയും ചെയ്യുന്ന പശുവിനെ ആരാധിക്കുന്നത് ശരിയല്ല. പട്ടിയാണ് മനുഷ്യരെ ഏറ്റവും വിശ്വസ്തതയോടെ സേവിക്കുന്നത്. പാലു തരുന്നു എന്ന ഒറ്റക്കാരണത്തില്‍ പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കള്‍ പട്ടിയേയും ആരാധിക്കേണ്ടതാണെന്ന് സവര്‍ക്കര്‍ പരിഹാസത്തോടെ എഴുതുന്നു.പശു സസ്യാഹാരി ആയതുകൊണ്ടും അഹിംസയുടെ പ്രതീകമാണെന്ന് കരുതിയുമാണ് സവര്‍ക്കര്‍ ഗോപൂജയെ പരിഹസിക്കുന്നത്.
ഹിന്ദുക്കള്‍ പശുവായല്ല, നരസിംഹമായാണ് മാറേണ്ടതെന്നാണ് സവര്‍ക്കറുടെ ഉപദേശം. എന്നാല്‍, പശു ഹിംസയുടെ ഉപകരണമായി മാറുമ്ബോള്‍ പശു ആരാധനയെ ശെരി വയ്ക്കുന്നതാണ് ഇന്നത്തെ ഹിന്ദുത്വ അടവുനയം.