സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വൈറൽ വീഡിയോയിൽ, കർണാടകയിലെ സിദ്‌ലഘട്ടയ്ക്ക് സമീപം ഓടുന്ന സർക്കാർ ബസിൽ ആറടി നീളമുള്ള മൂർഖൻ പാമ്പിനെ അടുത്തിടെ കണ്ടെത്തി.ബസിലെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ ശേഷം മണിക്കൂറുകൾക്ക് ശേഷം ഒരു പ്രാദേശിക പാമ്പ് പിടുത്തക്കാരൻ കൂറ്റൻ മൂർക്കനെ കണ്ടെത്തി .
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിക്കബെല്ലാപുരയിൽ നിന്ന് ബസ് പുറപ്പെട്ടു. ബസിലെ സീറ്റിനടിയിൽ പാമ്പിനെ കണ്ട യാത്രക്കാരൻ കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരോട് പരിഭ്രാന്തരാകാതെ ബസ് ഒഴിയാൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ഡ്രൈവറും കണ്ടക്ടറും ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കുകയും പ്രാദേശിക പാമ്പ് പിടുത്തക്കാരനായ പൃഥ്വി രാജിനെ സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു.
രാജ് സ്ഥലത്തെത്തിയ ശേഷം ഉരഗത്തെ ആദ്യം കാണാതായതായി റിപ്പോർട്ടുകൾ തുടർന്നു. അരമണിക്കൂറോളം തിരച്ചിലിനൊടുവിൽ ബസിന്റെ ഹെഡ്ലൈറ്റ് ബോക്സിൽ പാമ്പിനെ കിടക്കുന്നത് കണ്ടെത്തി.ഏകദേശം അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന പാമ്പിനെ പിന്നീട് സമീപത്തെ വനത്തിൽ തുറന്നുവിട്ടു.
ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ഹര്‍ജി ആഘോഷത്തിന് അനുമതി; അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീം കോടതി
ദില്ലി: ബെംഗളൂരുവില്‍ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആലോഷത്തിന് അനുമതി നല്‍കിയതിനെതിരെയായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കും.വാദം കേള്‍ക്കുന്നതിനായി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,എ.എസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ഹര്‍ജി നാളെ പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചിരുന്നത്. എന്നാല്‍ നാളെയാണ് ആഘോഷമെന്ന് പരാതിക്കാര്‍ അറിയിച്ചിരുന്നു.
കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് നിട്ടത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ബെംഗളൂരൂ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പല്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയത്.
ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗള്‍ ബെഞ്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ആര്‍ക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.
ബെംഗളൂരു, ഈദ്ഗാഹ് മൈതാന്‍, സുപ്രീം കോടതി, ഗണേഷ ചതുര്‍ഥി, യുയു ലളിത്,ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാദം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന് വിട്ടത്. അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബെംഗളൂരു ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ വിഷയം പരാമര്‍ശിക്കുകയും വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് അനാവശ്യമായ മതസ്പര്‍ദ്ധ സൃഷ്ടിക്കുകയാണെന്ന് സിബല്‍ വാദിച്ചു.
ബെംഗളൂരു ചാമരാജ് പേട്ടയിലെ ഈദ്ഗാ മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.