Home Featured ബംഗളൂരുവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ ജലക്ഷാമം നേരിടുന്നതായി സിദ്ധരാമയ്യ

ബംഗളൂരുവില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ ജലക്ഷാമം നേരിടുന്നതായി സിദ്ധരാമയ്യ

നഗരത്തില്‍ ജലക്ഷാമം അതിരൂക്ഷമാവുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാളുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.വെള്ളമില്ലാത്തതിനാല്‍ വീട്ടില്‍ പാചകം മുടങ്ങിയതോടെ പലരും പുറത്ത് നിന്ന് ആഹാരം ഓര്‍ഡര്‍ ചെയ്താണ് കഴിക്കുന്നത്. ഓഫീസിലിരുന്ന് ജോലി ചെയ്തിരുന്നവര്‍ വര്‍ക്കം ഫ്രം ഹോമിലേക്ക് മാറുകയും ചെയ്തു. പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രോത്സാഹിപ്പിച്ച്‌ ചില സ്‌കൂളുകളും രംഗത്തെത്തിയിട്ടുണ്ട്.ബംഗളൂരു നഗരത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനിടയില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്‍റെ ക്ഷാമം നഗരം നേരിടുന്നുണ്ടെന്നും 14,000 കുഴല്‍ക്കിണറുകളില്‍ 6,900 എണ്ണവും വറ്റിയെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്നും ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളിലും മറ്റും ഉപയോഗിക്കരുതെന്നും ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിലവില്‍ ബംഗളൂരുവിന് പ്രതിദിനം 2,600 എം.എല്‍.ഡി വെള്ളം ആവശ്യമാണ്. ഇതില്‍ 1,470 എം.എല്‍.ഡി കാവേരി നദിയില്‍ നിന്നും 650 എം.എല്‍.ഡി കുഴല്‍ക്കിണറുകളില്‍ നിന്നും വരുന്നു. ഏകദേശം 500 എം.എല്‍.ഡിയുടെ കുറവുണ്ട്. ജലസ്രോതസ്സുകള്‍ കയ്യേറ്റം ചെയ്യുന്നതാണ് ഇത്തരത്തില്‍ രൂക്ഷ ജലക്ഷാമത്തിന് കാരണം മുഖ്യമന്ത്രി അറിയിച്ചു. ജലക്ഷാമം പരിഹരിക്കാൻ സഹായിക്കുന്ന കാവേരി അഞ്ച് പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാവേരിയിലും കബനിയിലും ആവശ്യമായ കുടിവെള്ള സംഭരണം ഞങ്ങള്‍ക്കുണ്ട്. അത് ജൂണ്‍ വരെ മതിയാകും.

313 പ്രദേശങ്ങളില്‍ അധിക കുഴല്‍ക്കിണറുകള്‍ കുഴിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും അതേസമയം നിർജീവമായ 1200 എണ്ണം പുനരുജ്ജീവിപ്പിക്കുമെന്നും വറ്റിവരണ്ട തടാകങ്ങള്‍ നികത്തുന്നതിനുള്ള നടപടികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.ക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ ജനങ്ങള്‍ കൂടുതല്‍ വെള്ളം വാങ്ങാൻ നിർബന്ധിതരായതോടെ 200 സ്വകാര്യ ടാങ്കറുകള്‍ക്ക് നാല് മാസത്തേക്ക് നിരക്ക് നിശ്ചയിക്കാൻ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന തലസ്ഥാനത്തെ നിവാസികളില്‍ 60 ശതമാനവും ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ചേരികളിലും കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വെള്ളം എത്തിക്കാൻ കർണാടക മില്‍ക്ക് ഫെഡറേഷൻ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വാട്ടർ ടാങ്കറുകളും ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കുടിവെള്ളം നല്‍കാൻ സർക്കാരിന് ഫണ്ടിന്‍റെ കുറവില്ലെന്നും ഭാവിയില്‍ ഇത്തരം പ്രതിസന്ധി ആവർത്തിക്കാതിരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി വീണ്ടും ഡല്‍ഹി

ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള തലസ്ഥാന നഗരമായി ഡല്‍ഹി. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച്‌ ഗവേഷണങ്ങള്‍ നടത്തുന്ന സ്വിസ് സ്ഥാപനമായ ഐക്യു എയർ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.ബിഹാറിലെ ബെഗുസരായി ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റിയുമായി.ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളില്‍ മൂന്നാമത്തേതാണ് ഇന്ത്യ. 134 രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശും പാകിസ്താനും മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. 2022ല്‍ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ.

2018 മുതല്‍ നാല് തവണ ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായി ഡല്‍ഹി മാറിയിരുന്നു. 2022ല്‍, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി പിഎം 2.5 സാന്ദ്രതയുള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായാണ് ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നത്.ബിഹാറിലെ ബെഗുസരായ് ആണ് ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം. ഒരു ക്യൂബിക് മീറ്ററിന് ശരാശരി പിഎം 2.5 സാന്ദ്രത 118.9 മൈക്രോഗ്രാം ആണ്. ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന വാർഷിക ഗൈഡ്‌ലൈൻ ലെവല്‍ ക്യൂബിക് മീറ്ററിന് 5 മൈക്രോഗ്രാം പി.എം 2.5 സാന്ദ്രതയാണ്. എന്നാല്‍, ഇന്ത്യയില്‍ 1.36 ബില്യണ്‍ ആളുകള്‍ ഇതില്‍ കൂടുതല്‍ മലിനമായ വായു ശ്വസിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

വായു മലിനീകരണം മനുഷ്യന്‍റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്ത് പ്രതിവർഷം 40 ലക്ഷം പേർ അന്തരീക്ഷ മലീനികരണത്തിന്‍റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഘാതം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌, ലോകമെമ്ബാടുമുള്ള ഏഴ് ദശലക്ഷം മരണങ്ങള്‍ക്കാണ് ഓരോ വർഷവും വായു മലിനീകരണം കാരണമാകുന്നത്. ആസ്ത്മ, കാൻസർ, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും വായു മലിനീകരണം കാരണമാകുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group