ഉഡുപ്പി : ‘വിദ്യാഭ്യാസമുള്ളവരുടെ നാട്’ എന്ന് വിശേഷിപ്പിക്കുന്ന ജില്ലകളായ ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും ഇപ്പോഴും ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്.ഇരു ജില്ലകളിലും വിവിധ വകുപ്പുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും അനധികൃത ശൈശവ വിവാഹങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 2017-18 മുതൽ 2021-22 വരെ ഈ ജില്ലകളിൽ 96 ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ കന്നഡ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 66 കേസുകളിൽ 57 എണ്ണവും, ഉഡുപ്പിയിൽ ഇതേ കാലയളവിൽ 30 ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്‌തതിൽ 27 എണ്ണം നിർത്തിവച്ചു.പലയിടത്തും 16-17 വയസ്സിൽ പെൺകുട്ടികൾ വിവാഹിതരാകുന്നു. സാമ്പത്തികവും കുടുംബപരവുമായ കാരണങ്ങളാൽ പലരും തങ്ങളുടെ പെൺമക്കളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നു. തൽഫലമായി, അവർക്ക് വിദ്യാഭ്യാസ അവസരങ്ങൾ നഷ്ടപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ ദാമ്പത്യ ഉത്തരവാദിത്തങ്ങൾ കൂടി വരുന്നതോടെ ചൂഷണം വർധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
കനത്ത മഴവരുന്നു; കര്‍ണാടകയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
ബംഗളൂരു: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ബംഗളൂരു ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ ബുധനാഴ്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.ബംഗളൂരു അര്‍ബന്‍, ബംഗളൂരു റൂറല്‍, കലബുറഗി, റായ്ചൂര്, യാദ്ഗിര്‍, കൊപ്പാള്‍, ഗദഗ്, ബെളഗാവി, തുമകുരു, ചിക്കബെല്ലാപുര, കോലാര്‍ എന്നീ ജില്ലകളിലാണിത്.രണ്ടു ദിവസമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായി മഴ പെയ്യുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ 8.30 വരെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര, ഹാസന് ജില്ലയിലെ അര്‍ക്കല്‍ഗുഡ്, മൈസൂരു ജില്ലയിലെ കൃഷ്ണരാജനഗര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.