
ബെംഗളൂരു: കന്നഡിയർക്കു കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന് നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സർക്കാർ, സ്വകാര്യ മേഖലകളിൽ 75 ശതമാനം കന്നഡിയർ സംവരണം ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലും കന്നഡ പഠനം നിർബന്ധമാക്കും. മുംബൈ കർണാടകയുടെ പേര് കിട്ടൂർ കർണാടക എന്നാക്കി മാറ്റും, ബെളഗാവിയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കുമെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്ന സംഘടനകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കണ്ഠീര സ്റ്റേഡിയത്തിൽ നടന്ന കന്നഡ രാജ്യോത്സവ ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.