ബെംഗളൂരു : ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പുകയില വിമുക്തമാക്കാൻ ചാമരാജനഗർ ഭരണകൂടം തീരുമാനിച്ചു. ഈ സ്ഥലങ്ങളിൽ പുകയില ഉപയോഗം നിരോധിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. വിനോദസഞ്ചാരികളുടെ താൽപര്യമുള്ള സ്ഥലങ്ങളിൽ സന്ദർശകർക്ക് പുകയില കൊണ്ടുപോകാനോ ചവയ്ക്കാനോ തുപ്പാനോ പുകയില വലിക്കാനോ അനുവദിക്കില്ല.
ആരെങ്കിലും മാനദണ്ഡം ലംഘിക്കുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തും ചാമരാജനഗർ ഭരണകൂടം അറിയിച്ചു.ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ക്ഷേത്ര പരിസരങ്ങൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം നിരോധനം കർശനമായി നടപ്പാക്കാൻ ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൽ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും വ്യക്തമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, സിനിമാ ഹാളുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ, കാന്റീനുകൾ, ലൈബ്രറികൾ, പോസ്റ്റ് ഓഫീസുകൾ കോടതികൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വൈൻസ് ഷോപ്പുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പുകവലി നിരോധനം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.