ബംഗളൂരു: നിയമലംഘനങ്ങൾക്കെതിരെ നടത്തിയ പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ചതിന് ഒമ്പത് ബസ് ഡ്രൈവർമാർക്കെതിരെ ബെംഗളൂരു ട്രാഫിക് പോലീസ് വ്യാഴാഴ്‌ച കേസെടുത്തു.രാത്രി 8 നും 11.30 നും ഇടയിൽ, നഗരത്തിലുടനീളമുള്ള ട്രാഫിക് പോലീസ് 881 സ്വകാര്യ ബസ് ഡ്രൈവർമാരെ ഡ്രൈവിങ്ങിനിടെ മദ്യപിച്ചതിന് പരിശോധിച്ചപ്പോൾ ഒമ്പത് പേർ നിയമം ലംഘിച്ചതായി കണ്ടെത്തി. ഈ ഡ്രൈവർമാർക്കെതിരെ പോലീസ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും അവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഷനായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലേക്ക് അയയ്ക്കുകയും ചെയ്തു.
പാര്‍ട്ടിക്കിടെ മദ്യം കഴിച്ച് ബോധം പോയി, ഉണര്‍ന്നപ്പോള്‍ ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നു, തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല’; പരാതിയുമായി 21കാരി
മുംബയ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി 21കാരി.മുംബയ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മുംബയ് വോർലി പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘പണിഷ്‌മൈറേപ്പിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി തനിക്കുണ്ടായി ദുരനുഭവം വെളിപ്പെടുത്തിയത്.ജനുവരി 13നാണ് ഇൻസ്റ്റഗ്രാം സുഹൃത്തായ ഹീതിക് ഷായെ നേരിട്ട് കാണുന്നതെന്ന് യുവതി പോസ്റ്റില്‍ പറയുന്നു. രാത്രിയില്‍ പാർട്ടിക്കായി ഇരുവരും ഒന്നിച്ച് പുറത്തുപോയി. കൂടുതല്‍ മദ്യപിക്കാൻ ഹീതിക് ഷാ തന്നെ നിർബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പോസ്റ്റില്‍ പറയുന്നു.
തനിക്ക് ലഹരിമരുന്നു നല്‍കിയതായും യുവതി സംശയം പ്രകടിപ്പിച്ചു. ബോധം വന്നപ്പോള്‍ യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനില്‍ക്കാൻ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ക്രൂരത കാട്ടിയത്.സഹായം അഭ്യർഥിച്ച് ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുന്നതിന് മുമ്ബ് തന്നെ വീട്ടില്‍ നിന്നും പുറത്താക്കി. പിറ്റേദിവസം രാവിലെ ഹീതിക് വിളിച്ച് ക്ഷമാപണം നടത്തി. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി. പരാതി നല്‍കിയിട്ട് 12 ദിവസം കഴിഞ്ഞു. ഇതുവരെയും ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല”- യുവതി കുറിച്ചു. യുവാവ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.