ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് റാപ്പിഡോ ബൈക്ക് ടാക്സിഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.ബിഹാര്‍ സ്വദേശിയായ 20-കാരിയുടെ പരാതിയിലാണ് കേസ്. ബ്രിഗേഡ് റോഡിലേക്ക് പോകാനാണ് യുവതി ബൈക്ക് ടാക്സി ബുക്കുചെയ്തത്.
യാത്രയ്ക്കിടെ ഡ്രൈവര്‍ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്നാണ് പരാതി. വഴിമാറ്റി മറ്റൊരു സ്ഥലത്താണ് യുവതിയെ ഇറക്കിയത്. തുടര്‍ന്ന് സഹോദരനോടൊപ്പം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. റാപ്പിഡോ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡ്രൈവറെ സസ്പെൻഡ് ചെയ്തു.
പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന് കർണാടകയിൽ ഒരാൾ കസ്റ്റഡിയിൽ
കർണാടകയിലെ വിജയനഗർ ജില്ലയിൽ പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തതിന് ആലം പാഷ എന്ന 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിലെ ചില വ്യക്തികൾ പലസ്തീനിന് പിന്തുണ നൽകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഹോസ്‌പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള “ദേശവിരുദ്ധ” വീഡിയോകൾ അവർ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാതായി പോലീസ് പറഞ്ഞു. ഇത്തരം വീഡിയോകൾ കൂടുതൽ പ്രചരിക്കുന്നത് തടയാനാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.