തെക്കുപടിഞ്ഞാറൻ ബെംഗളൂരുവിൽ കഞ്ചാവ് ഇലകൾ കടത്തിയതിന് വാട്ടർ ക്യാനുകൾ വിൽക്കുന്ന 18 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ലഗ്ഗെരെയിലെ കാവേരി നഗർ സ്വദേശിയായ ധനുഷ് ആറിനെയാണ് ശനിയാഴ്ച അന്ദ്രഹള്ളിയിലെ ഡി ഗ്രൂപ്പ് ലേഔട്ടിലെ പബ്ലിക് പാർക്കിന് സമീപത്ത് വെച്ച് പിടികൂടിയത്.
ഇയാൾ ചെറിയ പ്ലാസ്റ്റിക് പൊതികളിൽ നിറച്ച് നീല നിറത്തിലുള്ള പ്ലാസ്റ്റിക് ബാഗിൽ കൊണ്ടുവന്ന 930 ഗ്രാം കഞ്ചാവ് ഇലകൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. സ്വദേശമായ ചിറ്റൂരിലെ അജ്ഞാതനിൽ നിന്ന് 30,000 രൂപയ്ക്ക് ധനുഷ് ഒരു കിലോ കഞ്ചാവ് വാങ്ങിയതായി പോലീസ് പറഞ്ഞു. ഓരോ പൊതിയും 600 രൂപയ്ക്കാണ് ഇയാൾ വിറ്റതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
രഹസ്യ വിവരത്തെത്തുടർന്ന് ബ്യാദരഹള്ളി പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കഞ്ചാവിന് പുറമെ 1400 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസിന്റെ (എൻഡിപിഎസ്) സെക്ഷൻ 20 ബി പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.