ബെംഗളൂരു: അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്ത യോഗി സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.ഇതാണ് മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും നിയമത്തിന് മുൻപിൽ തുല്യരാണെന്നും ബൊമ്മ പറഞ്ഞു.
മസ്ജിദുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, മറ്റ് മതകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും അനധികൃതമായി പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്ത യോഗി സർക്കാരിന് അഭിനന്ദനം. കോടതി ഉത്തരവുകളും, നിയമങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കിവരികയാണ്.
മതേതരത്വം എന്ന പാതയിലേക്കുള്ള വഴികളിൽ ഒന്ന് ഇതാണ്. ഇതാണ് യഥാർത്ഥ മതേതരത്വം. നിയമത്തിന് മുൻപിൽ ആരും വലുതോ ചെറുതോ അല്ല. മറിച്ച് എല്ലാവരും തുല്യരാണെന്നും ബൊമ്മെ കൂട്ടിച്ചേർത്തു.ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് സർക്കാർ ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ആരംഭിച്ചത്.
അനധികൃതമായി പ്രവർത്തിക്കു ഉച്ചഭാഷിണികൾ നീക്കം ചെയ്യാനും, ബാക്കിയുള്ളവയുടെ ശബ്ദം നിയന്ത്രിക്കാനും നേരത്തെ അലഹബാദ് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇത് പ്രകാരമാണ് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ആരംഭിച്ചത്.