ബെംഗളൂരു : ഞായറാഴ്‌ച ചിന്നസ്വാമിസ്റ്റേഡിയത്തിൽനിന്ന് ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം കണ്ട് മടങ്ങാൻ ബി.എം.ടി.സി. ബസുകൾ ഏർപ്പെടുത്തി.കാടുഗോഡി, സർജാപുര, ഇലക്ട്രോണിക്സസ് സിറ്റി, ബന്നാർഘട്ട നാഷണൽ പാർക്ക്, കെങ്കേരി കെ.എച്ച്.ബി. ക്വാർട്ടേഴ്‌സ്, ജനപ്രിയ ടൗൺ ഷിപ്പ്, നെലമംഗല, യെലഹങ്ക ഫിഫ്ത്ത് ഫെയ്സ്, ആർ.കെ. ഹെഗ്ഡെ നഗർ, ബാഗലൂരു, ഹൊസകോട്ടെ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ.
വിജയകാന്ത് മരിച്ചിട്ടില്ല, ആരോഗ്യനില തൃപ്തികരമല്ല: പ്രതികരണവുമായി നടൻ നാസര്‍
തെന്നിന്ത്യൻ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന വിജയകാന്ത് മരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു.ഇതിനെതിരെ നടൻ നാസര്‍ രംഗത്ത്.വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാരുമായി സംവദിച്ച ശേഷം നാസര്‍ പറഞ്ഞു. ക്യാപ്റ്റൻ വിജയകാന്ത് ഉടൻ നാട്ടിലെത്തുമെന്നും എല്ലാവരുമായും അദ്ദേഹം ഇടപഴകുമെന്നും പ്രതീക്ഷിക്കുന്നു .
വിജയകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അമിതമായ കഥകളോ അഭ്യൂഹങ്ങളോ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ആരാധകരോട് അദ്ദേഹം ഡോക്ടര്‍മാരുമായും വിജയകാന്തിന്റെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ഐസിയുവില്‍ ആയതിനാല്‍ വിജയകാന്തിന്റെ കാണാൻ കഴിഞ്ഞില്ലെന്നും നാസര്‍ വ്യക്തമാക്കി.തമിഴ് സിനിമാ അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളായ ആര്‍കെ സെല്‍വമണിയും മുരളി രാമസാമിയും നാസറിനൊപ്പം ഉണ്ടായിരുന്നു