
ബെംഗളൂരു: ലക്ഷങ്ങൾ കൈക്കൂലി വാങ്ങി രക്തചന്ദനക്കടത്തിന് കൂട്ടുനിന്നതിനു 3 കസ്റ്റംസ് ഓഫിസർമാക്കും 2 ഇടനിലക്കാർക്കുമെതിരെ സിബിഐ കേസെടുത്തു. ബെംഗളൂരു വിമാനത്താവള എയർ കാർഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ടുമാരായ സി.വെങ്കടേഷ്, കെ. അനന്തപത്മനാഭ റാവു, കസ്റ്റംസ് ഇൻസ്പെക്ടർ രവീന്ദർ പവാർ എന്നിവരാണ് കുടുങ്ങിയത്. വ്യാവസായിക ആവശ്യത്തിനുള്ള പൈപ്പുകളെന്ന വ്യാജേന എത്തിച്ച 6 കോടി രൂപയുടെ രക്തചന്ദനം ദുബായിലേക്കു കടത്താൻ ശ്രമിച്ചെന്നാണു കേസ്.