മൈസൂരു : നിയമസഭാ തിരഞ്ഞെടുപ്പ്പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി. നടത്തുന്ന വിജയസങ്കല്പ യാത്രയ്ക്ക് ബുധനാഴ്ച തുടക്കമാകും. ഒരേസമയം നാല് യാത്രകളാണ് ബി.ജെ.പി. ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യത്തെ യാത്രയ്ക്ക് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ചാമരാജനഗറിലെ മാലെ മഹാദേശ്വര ക്ഷേത്രത്തിൽ തുടക്കംകുറിക്കും.
വ്യാഴാഴ്ച രണ്ടാമത്തെ യാത്ര ബെലഗാവിയിലെ നന്ദഗുഡിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച ബീദറിലെ ബസവകല്യാണ, ബെംഗളൂരു റൂറലിലെ ദേവനഹള്ളിയിലെ അവതി എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും യാത്രകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉദ്ഘാടനംചെയ്യുക.മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ, പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ, ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി തുടങ്ങിയ നേതാക്കൾ യാത്രകളിൽ പങ്കെടുക്കും.
ബസുകളിലാണ് യാത്ര പുരോഗമിക്കുക. ഓരോ യാത്രയ്ക്കൊപ്പവും 12-ഓളം നേതാക്കളുണ്ടാകും. ബി.ജെ.പി. സർക്കാരിന്റെ വികസനത്തെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് നാലുയാത്രകളും സംസ്ഥാനത്തുടനീളം 8000 കിലോമീറ്ററോളം പര്യടനം നടത്തും. യാത്രയുടെ ഭാഗമായി 80 റാലികൾ, 74 പൊതുയോഗങ്ങൾ, 150 റോഡ് ഷോകൾ എന്നിവ നടത്തും. മാർച്ച് 25-ന് വൻ റാലിയോടെ യാത്രകൾ ദാവണഗെരെയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപനസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധനചെയ്യും.
ഭാര്യയ്ക്ക് വിവാഹമോചനത്തിനൊപ്പം 10 ലക്ഷം വേണം ; വൃക്ക വില്ക്കാന് പരസ്യബോര്‍ഡുമായി യുവാവ്, ജീവനൊടുക്കുമെന്ന് മുന്നറിയിപ്പും
ഹരിയാന : രോഗം ബാധിച്ചയാള്‍ക്ക് വൃക്ക ആവശ്യമാണെന്ന് പറഞ്ഞുള്ള നിരവധി സന്ദേശങ്ങള്‍ നമ്മള് കാണാറുണ്ട്. ഫരീദാബാദിലെ തെരുവോരത്ത് നിന്നുള്ള വ്യത്യസ്തമായൊരു കാഴ്ചയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘വൃക്ക വില്പനയ്ക്ക്’ എന്നെ എഴുതിയ ബോര്‍ഡുമായി അലഞ്ഞ് തിരിയുകയാണ് ബിഹാറിലെ പട്ന സ്വദേശിയായ സഞ്ജീവെന്ന യുവാവ്.ഇയാളുടെ കൈയിലുള്ള ബോര്‍ഡില്‍ ഏതാനും ചിലരുടെ ഫോട്ടോയും സ്വന്തം ഫോണ്‍ നമ്ബറുമെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട് സഞ്ജീവ് പറയുന്നത് ഒന്ന് മാത്രം. ഇതെല്ലാം ചെയ്യാന്‍ തന്റെ ഭാര്യയും അവളുടെ വീട്ടുകാരും തന്നെ നിര്‍ബന്ധിച്ചുവെന്ന്.
വൃക്ക വില്‍ക്കാനുള്ള കാരണം : ഭാര്യയും ഭാര്യ വീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ഭാര്യ വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തുകയാണെന്നും സഞ്ജീവ് പറയുന്നു. തനിക്കെതിരെ സ്ത്രീധന പീഡനത്തിന് ഭാര്യയും അവളുടെ കുടുംബവും നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കഴിഞ്ഞ ആറ് വര്‍ഷമായി കേസ് നടക്കുകയാണെന്നും വിവാഹമോചനത്തിനൊപ്പം ഭാര്യ ആവശ്യപ്പെടുന്ന 10 ലക്ഷം രൂപയായ നഷ്ട പരിഹാരം നല്‍കണമെന്നും അതിനായാണ് വൃക്ക വില്‍ക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ജീവ് ഈ ബോര്‍ഡുമായി അലഞ്ഞെന്ന് പറയുന്നു. വിവാഹമോചനത്തിന് താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭാര്യ സമ്മതിച്ചില്ലെങ്കില്‍ വൃക്ക വിറ്റ് പണം കണ്ടെത്തി നഷ്ട പരിഹാര തുക നല്‍കുമെന്നും യുവാവ് പറഞ്ഞു. പരസ്യ ബോര്‍ഡ് കണ്ട് നിരവധി ആവശ്യക്കാര്‍ തന്നെ സമീപിച്ചെന്നും എട്ട് ലക്ഷം രൂപ വരെ നല്‍കാമെന്ന് പറഞ്ഞെന്നും സഞ്ജീവ് പറയുന്നു. എന്നാല്‍ ഭാര്യ 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് കൊണ്ട് അത്രയും തുക നല്കിയാല് മാത്രമേ വൃക്ക നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കിഡ്നി വില്ക്കാന് പരസ്യ ബോര്‍ഡുമായി യുവാവ്മാര്ച്ച് 21നകം എനിക്ക് വൃക്ക വിറ്റ് പണം ലഭിക്കേണ്ടതുണ്ട്. ആ ദിവസത്തിനകം എനിക്ക് അതിന് സാധിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുള്‍പ്പടെ എന്റെ മരണ ദിവസം സന്ദര്‍ശിക്കാനെത്തണമെന്നും സഞ്ജീവ് പറഞ്ഞു. തനിക്കെതിരെയുള്ള ഭാര്യയുടെയും കുടുംബത്തിന്റെയും ആരോപണത്തെ തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് നിരവധി ഉദ്യോഗസ്ഥരുടെ സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി മടുത്തത് കൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ആറ് വര്‍ഷം മുമ്ബാണ് സഞ്ജീവ് വിവാഹിതനായത്. ഭാര്യ നാല് മാസം ഗര്‍ഭിണിയായിരിക്കെ അവളുടെ കുടുംബം ഗര്‍ഭം അലസിപ്പിച്ചുവെന്നും എനിക്ക് ഭാര്യയോടൊപ്പം ജീവിക്കാന്‍ താത്പര്യമുണ്ടെന്നും അവള് വരാന്‍ തയ്യാറല്ലെന്നും വേദനയോടെ സഞ്ജീവ് പറഞ്ഞു. താന്‍ പണം നല്‍കിയില്ലെങ്കില്‍ തന്നെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുമാണ് പരസ്യ ബോര്‍ഡുമായി സഞ്ജീവ് ഹരിയാനയിലെത്തിയത്. ഇവിടെ വച്ചും വൃക്ക വില്‍ക്കാനായില്ലെങ്കില്‍ ഉത്തര്‍പ്രദേശിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.