മൈസൂരു: കർണാടക ആർ.ടി.സി. ബസ്സിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു. ടി. നർസിപുർ റോഡിലെ വരകോഡ്ഗേറ്റിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം.മൈസൂരുവിലെ മാഞ്ചെഗൗഡനകൊപ്പൽനിവാസി മഞ്ജുനാഥ് (23) ആണ് മരിച്ചത്. യുവാവിന്റെ ബന്ധുവായ നാഗമ്മയ്ക്കാണ് പരിക്കേറ്റത്.ഇവരെ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബില്ലഹള്ളി ഗ്രാമത്തിലെ ഉത്സവത്തിൽ പങ്കെടുത്തശേഷം സ്കൂട്ടറിൽ തിരിച്ചുവരുകയായിരുന്നു ഇരുവരും.വരകോഡു ജങ്ഷനിലെ പെട്രോൾ പമ്പിൽനിന്ന് സ്കൂട്ടറിൽ ഇന്ധനം നിറച്ചശേഷം പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ അതിവേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അസ്സലായിട്ട് കഞ്ചാവ് വലിക്കാന്‍ അറിയാമോ , എങ്കില്‍ ജോലിയുണ്ട് ; ശമ്ബളം 88 ലക്ഷം രൂപ
കഞ്ചാവ് വലിക്കുന്നത് ശരീരത്തിന് കേടാണെന്നാണ് നമ്മള് വിശ്വസിക്കുന്നത് . എന്നാല്‍ ജര്‍മ്മനിയില്‍ കഞ്ചാവ് വലിക്കാന്‍ അറിയാവുന്നവരെ കാത്തിരിക്കുന്നത് 88 ലക്ഷം രൂപ ശമ്ബളം കിട്ടുന്ന ജോലിയാണ് .പുതിയ ഒരു ജോലി ഒഴിവിലേക്ക് ആളുകളെ എടുക്കുന്നുവെന്ന ജര്‍മ്മന്‍ കമ്ബനിയുടെ പരസ്യമാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ വിഷയം. പ്രൊഫഷണല്‍ ‘കഞ്ചാവ് സ്മോക്കേഴ്സ്’ എന്ന ഒഴിവാണ് ഈ കമ്ബനിയില്‍ ഉള്ളത് . ഇതിനായാണ് ആളുകളെ തേടുന്നതും . കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് ജോലി .
പ്രതിഫലമായി പ്രതിവര്‍ഷം 88 ലക്ഷം രൂപ ശമ്ബളവും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.ജര്‍മ്മനിയില്‍ നിന്നുള്ള കന്നാമെഡിക്കല്‍ കമ്ബനിയാണ് പ്രൊഫഷണല്‍ കഞ്ചാവ് സ്മോക്കേഴ്സിനെ തേടുന്നത്. കന്നാമെഡിക്കല്‍ കഞ്ചാവ് ഒരു മരുന്നായി വില്‍ക്കുന്ന കമ്ബനിയാണ്.ദി സണ്‍ റിപ്പോര്‍ട്ട് പ്രകാരം, അപേക്ഷിക്കുന്നവര്‍ നല്ല ഒന്നാന്തരം കഞ്ചാവ് വിദഗ്ദ്ധനായിരിക്കണം ജര്‍മ്മന്‍ മരിജുവാന പുകവലി അനുമതിയും ഉണ്ടായിരിക്കണം. .
കൊളോണ്‍ ആസ്ഥാനമായുള്ള കന്നാമെഡിക്കല്‍, അതിന്റെ ഔഷധഗുണമുള്ള കഞ്ചാവ് ഉല്‍പ്പന്നം ‘മണക്കാനും അനുഭവിക്കാനും വലിക്കാനും’ കഴിയുന്ന വ്യക്തികളെ ജര്‍മ്മനിയിലെ ഫാര്‍മസികളില്‍ വില്ക്കാന് റിക്രൂട്ട് ചെയ്യുന്നു.ഓസ്ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, മാസിഡോണിയ, ഡെന്മാര്ക്ക് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് കമ്ബനിക്ക് കഞ്ചാവ് വരുന്നത് .
ഇതിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന് സ്ഥാപകനും സിഇഒയുമായ ഡേവിഡ് ഹെന് ടാബ്ലോയിഡിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ജര്‍മ്മനിയില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കാനും കുറ്റവിമുക്തമാക്കാനും ജര്‍മ്മന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു .