പറ്റ്ന: രാജ്യത്തെ മദ്യം ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. എന്നാൽ ഇവിടെ ഇപ്പോൾ മദ്യക്കുപ്പികൾക്ക് ഉയർന്ന ഡിമാൻഡാണ്. കാരണം എന്താണെന്നല്ലേ? ഒഴിഞ്ഞ മദ്യകുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ.
കുപ്പികൾ കൊണ്ടുള്ള മാലിന്യം കുറയ്ക്കുക, ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് ജീവിതോപാധി ലഭ്യമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. വള നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടമായി നീക്കിവച്ചിരിക്കുന്നത്. ജീവിക എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
മദ്യത്തിന് വിലക്കുണ്ടെങ്കിലും, സംസ്ഥാനത്തെ മദ്യ വേട്ട സ്ഥിരമാണ്. ഓരോ വർഷവും പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിന് അളവ് വലുതാണ്. ഈ കുപ്പികൾ നശിപ്പിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ വലയുകയാണ്. കുപ്പികൾ പൊട്ടിച്ചു കളയുകയാണ് പതിവ് രീതി. മാറിയ സാഹചര്യത്തിൽ ഇവ സ്ത്രീകൾക്ക് വള നിർമാണത്തിനായി കൈമാറും. സംസ്ഥാനത്ത് വലിയൊരു വിഭാഗം സ്ത്രീകളെ വള നിർമാണത്തിൽ പരിശീലനം നൽകി കഴിഞ്ഞിട്ടുണ്ട്.
പിടിച്ചെടുത്ത മദ്യക്കുപ്പികൾ തകർത്ത് വൻതോതിൽ മാലിന്യമായി തള്ളി വരികയാണ്. ഈ സംരംഭത്തിന്റെ ഭാഗമായി ചില്ലുവളകൾ നിർമ്മിക്കുന്ന ജീവിക തൊഴിലാളികൾക്ക് പൊടിച്ച കുപ്പികൾ അസംസ്‌കൃത വസ്തുക്കളായി നൽകും. ജീവിക തൊഴിലാളികൾക്ക് ഗ്ലാസ് നിർമ്മാണത്തിന് പരിശീലനം നൽകി വരികയാണ്. സംസ്ഥാനത്ത് ഓരോ വർഷവും വൻതോതിൽ മദ്യം പിടികൂടുന്നുണ്ടെന്നും പിടിച്ചെടുത്ത കുപ്പികൾ സംസ്കരിക്കാൻ അധികൃതർ ബുദ്ധിമുട്ടുന്നുണ്ടെന്നും എക്സൈസ് മന്ത്രി സുനിൽ കുമാർ പിടിഐയോട് പറഞ്ഞു.
ബിഹാറിൽ 2016 ഏപ്രിൽ മാസത്തിലാണ് മദ്യം നിരോധിച്ചത്. ഈ വർഷം ഇതുവരെ മാത്രം 13.8 7 ലക്ഷം ലിറ്റർ മദ്യമാണ് സർക്കാർ ഏജൻസികൾ പിടിച്ചെടുത്തത്. ഇതിൽ 8.15 ലക്ഷം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 5.72 ലക്ഷം ലിറ്റർ തദ്ദേശീയമായി നിർമിച്ച മദ്യവും ആയിരുന്നു. പാറ്റ്ന, വൈശാലി, സമസ്തിപൂർ, ശരൺ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിന്നാണ് മദ്യം കൂടുതലായി പിടിച്ചെടുക്കുന്നത്.
‘റോഷാക്ക്’ പുതിയ സ്റ്റില്ലും എത്തി; ‘വി ആർ വെയ്റ്റിംഗ് ഫോർ യു’ എന്ന് ആരാധകർ
മലയാളികൾ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ ആണ്. റോഷാക്കുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നിഗൂഢത നിറഞ്ഞ മുഖവുമായി നടന്നടുക്കുന്ന മമ്മൂട്ടിയാണ് സ്റ്റില്ലിലുള്ളത്. നേരത്തെ പുറത്തുവന്ന പോസ്റ്ററുകളിലെ പോലെ തന്നെ നിഗൂഢത ഉണർത്തുന്നതാണ് പുതിയ സ്റ്റില്ലും. നിരവധി പേരാണ് സ്റ്റിൽ പങ്കുവയ്ക്കുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‍ലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഏറെ നിഗൂഢതകളും സസ്പെൻസും ഒളിപ്പിച്ച ട്രെയിലർ സോഷ്യൽ മീഡിയ ട്രെന്റിംഗ് ലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് എത്തുന്നത്.