
ബെംഗളൂരു: അന്തരിച്ച സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ സമാധിയിൽ പ്രതിദിനം എത്തുന്നത് 30,000 ആരാധകർ. ഒക്ടോബർ 29ന് ഹൃദയ സ്തംഭനത്തെ തുടർന്ന് അന്തരി ച്ച താരത്തിന്റെ സമാധി സ്ഥലമായ തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്ഠീരവ ഡിയോസിൽ 3 മുതലാണ് പൊതുദർശനം അനുവദിച്ചത്. തുടർന്ന് ഓരോ ദിവസവും കനത്ത മഴയെപ്പോലും അവൾ ണിച്ച് പ്രായഭേദമെന്യേ പതിനായിരങ്ങൾ പ്രണാമം അർപ്പിക്കുന്നു. പവർ സ്റ്റാർ പുനീതിന്റെ ചിത്രം പതിപ്പിച്ച് അപ്പു അമര എന്നെഴുതിയ ടീ ഷർട്ടും ധരിച്ചാണ് വിദൂര ജില്ലകളിൽ നിന്നു പോലും ഫാൻസ് അസോസി യേഷൻ അംഗങ്ങൾ എത്തുന്നത്.
രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനാനുമതി. ബെംഗളൂരു പൊലീസിനു പുറമേ കർണാടക റിസർവ് പൊലീസിനെയും സുരക്ഷാ ചുമതലയിൽ വിന്യസിച്ചിട്ടുണ്ട്.ഇതിനിടെ പുനീതിന് മരണാനന്തര ബഹുമതിയായി പത്മ
ശ്രീ നൽകണമെന്ന ആരാധകരുടെ ആവശ്യം ഏറ്റെടുത്ത് മന്ത്രിമാരായ ബി.സി.പാട്ടിലും ആനന്ദ് സിങ്ങും രംഗത്തുവന്നു. കേന്ദ്ര സർക്കാരിനു മുന്നിൽ നിർദേശം ഉന്നയിക്കണമെന്ന് മന്ത്രിമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് ആവശ്യപ്പെട്ടു.പ്രതിപക്ഷ നേതാവ് സിദ്ധ രാമയ്യയും കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ചു.