Home Featured ചെറു വൈദ്യുതസ്‌കൂട്ടറുകൾക്കും നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കണമെന്നാവശ്യവുമായി ബെംഗളൂരു ട്രാഫിക് പോലീസ്

ചെറു വൈദ്യുതസ്‌കൂട്ടറുകൾക്കും നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കണമെന്നാവശ്യവുമായി ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: കുറഞ്ഞശക്തിയുള്ള മോട്ടോർ ഉപയോഗിക്കുന്ന വൈദ്യുത സ്കൂട്ടറുകൾക്കും നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കണമെന്ന് ട്രാഫിക് പോലീസ്. ഇത്തരം സ്കൂട്ടറുകൾ നിരന്തരം സിഗ്നലുകൾ ലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് കത്തുനൽകി. തിരഞ്ഞെടുപ്പിന്ുശേഷം ഇക്കാര്യം ഗതാഗതവകുപ്പ് പരിഗണിക്കുമെന്നാണ് വിവരം.നിലവിലെ കേന്ദ്ര മോട്ടോർവാഹന നിയമമനുസരിച്ച് 250 വാട്ടിൽ താഴെ ശേഷിയുള്ള വൈദ്യുതി സ്കൂട്ടറുകൾക്ക് നമ്പർ പ്ലേറ്റുകളോ ഓടിക്കുന്നയാൾക്ക് ഹെൽമെറ്റോ ലൈസൻസോ ആവശ്യമില്ല.

നഗരത്തിലെ ഭൂരിഭാഗം ഭക്ഷണവിതരണക്കാരും കൊറിയർ വിതരണക്കാരും ഇത്തരം സ്കൂട്ടറുകളാണ് ഉപയോഗിക്കുന്നത്. നിയമത്തിൽ ഇളവുകളുള്ളതിനാൽ സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നടപ്പാതകളിലൂടെ ഓടിക്കുന്നതും സിഗ്നലുകൾ മറികടക്കുന്നതും പതിവാണ്. ഇതിനോടകം ഒട്ടേറെ അപകടങ്ങളുമുണ്ടായി.ചെറു വൈദ്യുതി സ്‌കൂട്ടറുകൾക്കും മറ്റു വാഹനങ്ങൾക്കുള്ള അതേ നിയമങ്ങൾ കൊണ്ടുവന്നാൽ ഇത്തരം അപകടങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒഴിവാക്കാൻ കഴിയുമെന്നാണ് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

പാര്‍ക്കില്‍ കളിക്കുന്നതിനിടെ ഒരു ക്കല്ല് കണ്ടു, മുത്താണെന്ന് കരുതി ഏഴ് വയസ്സുകാരൻ വീട്ടില്‍ കൊണ്ടുവന്നത് എട്ട് ലക്ഷം രൂപ വിലയുള്ള നീലക്കല്ല്

നമുക്കും ചെറുപ്പത്തില്‍ പല സ്ഥലങ്ങളിലും കിടന്ന് പലതും കിട്ടാറുണ്ടായിരുന്നില്ലെ..! കാണാൻ കൗതുകം തോന്നുന്നത് നമ്മള്‍ കൈക്കലാക്കാറുമുണ്ട്.എന്നാല്‍ അത്തരത്തില്‍ ഒരു കുട്ടിക്ക് പാർക്കില്‍ കളിക്കുന്നതിനിടെ കിട്ടിയ ഒരു കല്ലാണ് ഇപ്പോള്‍ ശ്രദ്ദയാകർഷിക്കുന്നത്.ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലാണ് സംഭവം. വീട്ടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കാനായി പോയ കുട്ടി തിരിച്ചെത്തിയപ്പോള്‍ കൊണ്ട് വന്ന ഒരു കല്ലായിരുന്നു കാര്യങ്ങള്‍ തകിടം മറിച്ചത്.

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍റില്‍ താമസിക്കുന്ന റിലേ ബെറ്റെറിഡ്ജ് എന്ന ഏഴ് വയസ്സുള്ള ആണ്‍കുട്ടി, വീട്ടില്‍ നിന്ന് 200 മീറ്റർ അകലെയുള്ള പാർക്കില്‍ പതിവുപോലെ കളിക്കുന്നതിനിടെ ഒരു നീലക്കല്ല് കണ്ടെത്തി. അവനാദ്യം അതൊരു മുത്താണെന്ന് കരുതി. കൌതുകം മൂലം കുട്ടി ആ കല്ല് വീട്ടിലേക്ക് കൊണ്ടുവന്നു. കല്ല് കഴുകിയപ്പോഴുണ്ടായ തിളക്കം കണ്ട് ലേ ബെറ്റെറിഡ്ജിന്‍റെ അമ്മയും അച്ഛനും ആ കല്ല് ഒരു ജ്വല്ലറിയില്‍ കൊണ്ട് പോയി പരിശോധിച്ചു. അവരുടെ ഊഹം തെറ്റിയില്ല. അത് 14,5 കാരറ്റ് നീലക്കല്ലായിരുന്നു. വിപണിയില്‍ ആ നീല കല്ലിന്‍റെ ഏകദേശം വില 10,000 ഡോളറാണ്. അതായത് ഏതാണ്ട് 8.33 ലക്ഷം രൂപ.

റിലേ ബെറ്റെറിഡ്ജിന്‍റെ ഒരു വീഡിയോ ഇപ്പോള്‍ ടിക്ടോക്കില്‍ വൈറലാണ്. നീല കല്ല് കണ്ടെത്തിയതിന് പിന്നാലെ അത് അച്ഛനെ കാണിക്കാനായി ഓടുന്ന ബെറ്റെറിഡ്ജിന്‍റെ വീഡിയോയാണത്. തന്‍റെ സ്കൂള്‍ യൂണിഫോമിലാണ് റിലേ വീഡിയോയില്‍ ഉള്ളത്. ബെറ്റെറിഡ്ജിന്‍റെ അച്ഛനും അമ്മയും ക്വീന്‍സ്‍ലാന്‍ഡില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മൂന്ന് വയസ് മുതല്‍ ഇത്തരത്തില്‍ എന്തെങ്കിലും കൌതുകകരമായി കണ്ടാല്‍ അവനത് വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ബെറ്റൈറിഡ്ജിന്‍റെ അച്ഛന്‍ പറയുന്നു. റിലേ പണ്ടൊരിക്കല്‍ ഇതുപോലൊരു നീല കല്ല് കണ്ടെത്തിയിരുന്നു. അതിന് 2,000 രൂപയായിരുന്നു (1.66 ലക്ഷം) ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണത്തേത് അവന്‍ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും വില പിടിപ്പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group