ബെംഗളൂരു:ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുതിയ നിരക്ക് വർധനവ് കർണാടക സർക്കാരിന് നിർദ്ദേശിച്ചതോടെ, നഗരവാസികൾക്ക് മെട്രോ യാത്രക്കായി കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യം ഉടൻ ഉണ്ടാകാനിടയുണ്ട്. കഴിഞ്ഞ വലിയ നിരക്ക് വർധനവിന് ഒരു വർഷം തികയുന്നതിന് മുൻപാണ് പുതിയ നിർദ്ദേശം മുന്നോട്ട് വന്നിരിക്കുന്നത്.മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, മെട്രോ നിരക്കുകളിൽ ഏകദേശം 5 ശതമാനം വർധനവാണ് ബിഎംആർസിഎൽ ശുപാർശ ചെയ്തിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ 71 ശതമാനം നിരക്ക് വർധിപ്പിച്ചതിന് ശേഷമാണ് പുതിയ നീക്കം. അന്ന് തന്നെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മെട്രോ സംവിധാനങ്ങളിലൊന്നായി നമ്മ മെട്രോ മാറിയിരുന്നു.പുതുക്കിയ നിരക്ക് നിർദ്ദേശംഫെബ്രുവരി 1 മുതൽ പുതുക്കിയ നിരക്കുകൾ നടപ്പിലാക്കാനായിരുന്നു ബിഎംആർസിഎലിന്റെ പ്രാഥമിക പദ്ധതി. നിരക്ക് പരിഷ്കരണ സമിതിയുടെ ശുപാർശകൾ അനുസരിച്ചായിരിക്കും പുതുക്കൽ.ദൂരത്തെ ആശ്രയിച്ച് കുറഞ്ഞത് ഒരു രൂപ മുതൽ പരമാവധി അഞ്ച് രൂപ വരെ നിരക്ക് വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ദീർഘദൂര റൂട്ടുകളിൽ വർധനവ്
• മജസ്റ്റിക്–വൈറ്റ്ഫീൽഡ്,
• മജസ്റ്റിക്–ബൊമ്മസാന്ദ്ര
റൂട്ടുകളിലെ യാത്രാ നിരക്ക് നിലവിലെ 80 രൂപയിൽ നിന്ന് 84 രൂപയായി ഉയരാൻ സാധ്യതയുണ്ട്.
അതേസമയം,
• മജസ്റ്റിക്–ചല്ലഘട്ട റൂട്ടിൽനിരക്ക് 60 രൂപയിൽ നിന്ന് 63 രൂപയായി വർധിക്കുമെന്നാണ് പ്രതീക്ഷ.
സാമ്പത്തിക പ്രതിസന്ധി കാരണം
ബിഎംആർസിഎലിന്റെ മോശമായ സാമ്പത്തിക സ്ഥിതിയാണ് നിരക്ക് പരിഷ്കരണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രവർത്തന ചെലവുകൾ ഉയരുന്നതും വരുമാന കുറവും പ്രതിസന്ധി രൂക്ഷമാക്കിയതായും അധികൃതർ സൂചിപ്പിക്കുന്നു.