ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) സാങ്കേതിക കാരണങ്ങളാൽ ആദ്യ ടെൻഡർ തിരിച്ചുവിളിച്ചതിന് ശേഷം ഡോ കെ ശിവറാം കാരന്ത് ലേഔട്ടിൽ സൈറ്റുകൾ രൂപീകരിക്കുന്നതിനും റോഡുകളും ഡ്രെയിനുകളും നിർമ്മിക്കുന്നതിനുള്ള ടെൻഡറുകൾ വീണ്ടും ക്ഷണിച്ചു.വേഗത്തിലുള്ള നിർമാണത്തിനായി മുഴുവൻ ലേഔട്ടിലെയും സിവിൽ ജോലികൾ ഒമ്പത് പാക്കേജുകളായി തിരിച്ചിട്ടുണ്ട്.
ഓരോ പാക്കേജിന്റെയും മൂല്യം 210 കോടി മുതൽ 380 കോടി രൂപ വരെയാണ്. ജലവിതരണം, ഭൂഗർഭ ഡ്രെയിനേജ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയ്ക്കായി യൂട്ടിലിറ്റി ലൈനുകൾ നൽകുന്നതും ഉൾപ്പെടുന്ന പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാരന് 18 മാസത്തെ സമയമുണ്ട്.
ഒരു മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ വർഷം അവസാനത്തോടെ സൈറ്റ് രൂപീകരണം, അടയാളപ്പെടുത്തൽ തുടങ്ങിയ ഗ്രൗണ്ടിലെ യഥാർത്ഥ ജോലികൾ ആരംഭിച്ചേക്കാം. 2023 പകുതിയോടെ അലോട്ട്മെന്റ് നടപടികൾ ആരംഭിക്കാനാകുമെന്നാണ് ബിഡിഎ പ്രതീക്ഷിക്കുന്നത്.
ലേഔട്ട് രൂപീകരണത്തിന് മേൽനോട്ടം വഹിക്കാൻ ജസ്റ്റിസ് എ വി ചന്ദ്രശേഖർ കമ്മിറ്റിയെ ഈ ആഴ്ച ആദ്യം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വടക്കൻ ബെംഗളൂരുവിലെ 17 വില്ലേജുകൾ ഉൾക്കൊള്ളുന്ന നഗരത്തിലെ രണ്ടാമത്തെ വലിയ ലേഔട്ട് രൂപീകരിക്കുന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ക്രമപ്പെടുത്തലിന്റെ ഉത്തരവാദിത്തം ഇതുവരെയുള്ളതായിരുന്നു.
കന്നഡ ഭാഷയെ തൊട്ടുകളിച്ചാല്‍… ഞങ്ങളുടെ ശക്തിയെന്തെന്ന് അറിയും; ബിജെപിക്ക് രാഹുലിന്റെ മുന്നറിയിപ്പ്
ബെംഗളൂരു: ഭാരത് ജോഡോ യാത്ര കന്നഡ വികാരത്തെ രാഷ്ട്രീയായുധമാക്കി രാഹുല്‍ ഗാന്ധി. ഭാഷയെന്നാല്‍ ചരിത്രവും സംസ്കാരവുമാണ്.ഒരാളെയും സ്വന്തം ഭാഷ പറയുന്നതില്‍ നിന്ന് തടയാന്‍ അനുവദിക്കരുതെന്നും രാഹുല്‍ പറഞ്ഞു. കന്നഡ ഭാഷയെ തൊട്ടുകളിക്കുകയോ, ആക്രമിക്കുകയോ ചെയ്താല്‍ ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസിന്റെ വിശ്വരൂപം കാണുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്കി.
കോണ്‍ഗ്രസിന്റെ സര്‍വ ശക്തിയുമെടുത്തായിരിക്കും ബിജെപിയോടും ആര്‍എസ്എസിനോടും ഇക്കാര്യത്തില്‍ തങ്ങള്‍ പോരാടുകയെന്നും രാഹുല്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്കാരവുമാണ്. നിങ്ങളുടെ ഭാവനയും അത് തന്നെയാണ്. ആരും സ്വന്തം ഭാഷ പറയുന്നതില്‍ നിന്ന് ഒരാളെയും തടയാന്‍ പാടില്ല. ആര്‍എസ്എസും ബിജെപിയും വളര്‍ത്തിയെടുക്കുന്ന കാര്യങ്ങള്‍ ഇതിനെയെല്ലാം തടയാനാണെന്നും രാഹുല്‍ ആരോപിച്ചു.
ബിജെപിയെ സംബന്ധിച്ചിടത്തോളം കന്നഡ രണ്ടാമത്തെ മാത്രം ഭാഷയാണ്. കര്‍ണാടകത്തിലെ ജനങ്ങള്‍ പ്രഥമ പരിഗണന നല്കുന്ന ഭാഷയാണ് കന്നഡ. ബിജെപിയും ആര്‍എസ്എസും കന്നഡ ഭാഷയെ ആക്രമിക്കാമെന്ന് ചിന്തിക്കുകയാണെങ്കില്‍ അവര്‍ കോണ്‍ഗ്രസിന്റെ തനി സ്വരൂപം കാണുമെന്നും രാഹുല്‍ പറഞ്ഞു.
കര്‍ണാടകത്തിലെ ജനങ്ങളെയോ അവരുടെ ചരിത്രത്തെയോ, തൊട്ട് കളിച്ചാല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍വ ശക്തിയുമെടുതിട്ടാവും പ്രതിരോധിക്കുകയെന്ന് രാഹുല്‍ പറഞ്ഞു. കര്‍ണാടകത്തിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്.കന്നഡ പറയരുതെന്നും, ഏത് ഭാഷയില്‍ പരീക്ഷയെഴുതണമെന്നും കന്നഡക്കാരോട് നിര്ദേശിക്കരുത്.
ഇതാണ് ഭാരത് ജോഡോ യാത്രയിലൂടെ ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത്. ഈ യാത്ര സംസ്കാരങ്ങളെയും, ഭാഷയെയും, കര്‍ണാടകത്തിലെ ജനങ്ങളുടെ ചരിത്രത്തെയും ബഹുമാനിക്കുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി.നേരത്തെ എസ്എസ്സി തിരഞ്ഞെടുപ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമായി നടത്തുന്നതിനെ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി രൂക്ഷമായി എതിര്‍ത്തിരുന്നു.
എന്തുകൊണ്ട് പ്രാദേശിക ഭാഷയില്‍ ഇത് നടത്തുന്നില്ലെന്ന് ചോദിച്ചിരുന്നു. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വെറുപ്പ് പടര്‍ത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.അവരെ രണ്ടു പേരെയും രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല. രാജ്യത്ത് വെറുപ്പ് പടര്‍ത്താനും അവരെ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കുന്നത് രാജ്യ താല്പര്യത്തിന് എതിരാണ്. അത് നമ്മുടെ രാജ്യത്തെ ദുര്‍ബലമാക്കും. രാജ്യത്തെ ശക്തിപ്പെടുത്തില്ലെന്നും രാഹുല്‍ വ്യക്തമാക്കി.