ബെംഗളുരു :ജക്കൂർ എയ്റോഡോമിന് സമീപം നിയമം ലംഘിച്ച് ഉയരത്തിൽ നിർമിച്ച 11 കെട്ടിടങ്ങളുടെ ഉടമകൾ നോട്ടിസ് അയച്ച് ബിബിഎംപി. കർണാടക സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫ്ലയിങ് സ്കൂളിൽ നിന്നുള്ള പരിശീലന വിമാനങ്ങൾക്ക് കെട്ടിടം അപകടഭീഷണിയായി മാറിയ സാഹചര്യത്തിലാണ് നടപടി. യെലഹങ്ക വ്യോമസേന താവളത്തിന്റെ 5 കിലോമീറ്റർ പരിധിയിലുള്ള അപാർട്മെന്റുകൾക്കാണ് നോട്ടിസ് നൽകിയത്.2002 ന് മുൻപ് നിർമിച്ച കെട്ടിടങ്ങളാണ് ഇവയെല്ലാം.
കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് അധിക നിലകൾ പിന്നീടാണ് നിർമിച്ചത്.വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ ഒരുങ്ങുകയാണ് അപ്പാർട്മെന്റ് അസോസിയേഷനുകൾ.
ബംഗളൂരു: ബംഗളൂരുവിൽ നിരവധി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാജരാജേശ്വരി നഗർ സ്വദേശിയായ രഘു സി എന്ന നവനീത് (27), ഗായത്രിനഗർ സ്വദേശി സായ് കിരൺ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിയു പഠനം നിർത്തിയ ഇരുവരും ജോലി കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് സുഹൃത്തുക്കളായത്.ഉദ്യോഗാർത്ഥികളെ വിളിച്ചുവരുത്തി ജോലി വാഗ്‌ദാനം ചെയ്‌ത് പിന്നീട് ഇവരിൽ നിന്ന് പണം കൈപ്പറ്റാൻ ഇരുവരും പ്രേരിപ്പിച്ചതായി പറയപ്പെടുന്നു. അൽകോൺ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എച്ച്ആർ മാനേജർമാരാണെന്ന് അവകാശപ്പെട്ട് അവർ ഔപചാരിക ഇന്റർവ്യൂകൾ നടത്തിയത്.എന്നാൽ തട്ടിപ്പിനിരയായ ഏതാനും പേർ അൽകോണിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.ഇതേത്തുടർന്ന് വടക്കുകിഴക്കൻ സിഇഎൻ പോലീസിൽ കേസെടുത്തു. പ്രതികളിൽ നിന്ന് 11 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, രണ്ട് സിപിയു, 43,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.