
ഫ്രീഡം പാർക്കിൽ പുതുതായി നിർമ്മിച്ച പാർക്കിംഗ് സൗകര്യം പ്രവർത്തിപ്പിക്കുന്നതിനായി ബിബിഎംപി സംഘടിപ്പിച്ച ലേലങ്ങൾ, കരാറുകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, ഫ്രീഡം പാർക്കിനു ചുറ്റുമുള്ള തെരുവുകളിലെ സൗജന്യ പാർക്കിംഗ് സൗകര്യം ബിബിഎംപി നിരോധിക്കാൻ സാധ്യത.
78 കോടി രൂപ മുടക്കി നിരവധി സമയപരിധികൾ നഷ്ടപ്പെടുത്തിക്കൊണ്ട് ബിബിഎംപി നിർമിച്ച പാർക്കിങ് സൗകര്യം ലാഭകരമല്ലെന്ന് ലേലക്കാർ കരുതുന്നതിന്റെ ഒരു പ്രധാന കാരണം ഫ്രീഡം പാർക്കിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്കിംഗ് ഇപ്പോഴും സൗജന്യമാണ് എന്നതാണ്.
അതിനാൽ ഫ്രീഡം പാർക്കിന്റെ 500 മീറ്റർ ചുറ്റളവിലുള്ള തെരുവുകൾ പേ ആൻഡ് പാർക്ക് മേഖലയായി പ്രഖ്യാപിക്കുന്ന കാര്യം മുനിസിപ്പൽ അധികൃതർ പരിഗണിക്കുന്നുണ്ട്. ഇതിലൂടെ മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യത്തിലേക്ക് വാഹന ഉപയോക്താക്കളെ എത്തിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് ബിബിഎംപി പ്രതീക്ഷിക്കുന്നത്.
പുതുതായി പണികഴിപ്പിച്ച പാർക്കിംഗ് സൗകര്യം പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഞങ്ങൾ ഒരു പുതിയ ടെൻഡറിനായി പ്രവർത്തിക്കുന്നുണ്ടെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പാർക്കിംഗ് സൗകര്യം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
- ബിറ്റ്കോയിനുകള്‍ ഇന്ത്യയില്‍ നിയമവിധേയമാണോയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി
- വിറ്റഴിക്കും മുന്‍പ് ഓര്‍ക്കുക, ഇന്ത്യന്‍ ഓഹരി വിപണി ചതിക്കില്ല; അറിയണം 7 കാരണങ്ങള്‍
