
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയ രമുള്ള പ്രതിമ സ്ഥാപിക്കാൻ ബിബിഎംപി അനുമതി നിഷേധി ച്ചു. റോഡരികിലും നടപ്പാതകളി ലും മറ്റു പൊതുസ്ഥലങ്ങളിലും പ്രതിമകളോ മറ്റു നിർമാണങ്ങ ളോ പാടില്ലെന്ന സുപ്രീം കോട തി വിധി ചൂണ്ടിക്കാട്ടിയാണിത്.
അന്തരിച്ച സുത്തൂർ മഠാധിപതി ശിവരാത്രി രാജേന്ദ്ര സ്വാമി യുടെ പ്രതിമ മൈസൂർ കൊട്ടാരം ത്തിനു സമീപം സ്ഥാപിക്കാനു ള്ള സർക്കാർ തീരുമാനത്തെ ഈ മാസമാദ്യം ഹൈക്കോടതി യും ഇതേ വിധി ചൂണ്ടിക്കാട്ടി എതിർത്തിരുന്നു.
ബിബിഎംപി മുൻ ഡപ്യൂട്ടി മേയർ റാം മോഹൻ രാജു ആണ് തന്റെ വാർഡ് ആയ ബൊമ്മനഹള്ളിയിൽ മോദിയുടെ പ്രതിമ സ്ഥാപിക്കാൻ മുൻകയ്യെടുത്ത ത്. വാഹനഭാഗങ്ങളുടെ പാ സ്തുക്കൾ ഉപയോഗിച്ച് ആന്ധ യിലെ ശില്പികൾ നിർമിച്ച പ്രതിമ വാർത്തകളിൽ ഇടംപിടി ച്ചിരുന്നു.
പ്രതിമ ബെംഗളൂരുവിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് ബി ബിഎംപി തീരുമാനം അറിയിച്ച ത്. ഈ സാഹചര്യത്തിൽ പ്രതിമ ബെംഗളൂരുവിൽ തന്നെ മറ്റെവി ടെയെങ്കിലും സ്ഥാപിക്കേണ്ടി വരും. പഴയ ഭരണസമിതി കാലാ വധി ഒരു വർഷം മുൻപ് അവസാ നിച്ചതിനാൽ അഡ്മിനിസ്ട്രേറ്ററു ടെ നേതൃത്വത്തിലാണ് ഇപ്പോൾ ബിബിഎംപി ഭരണം നടക്കുന്ന പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
