ബെംഗളൂരു: നന്ദിഹിൽസിനടുത്തുള്ള മേലെകോട്ട് ക്രോസിലെ എടിഎം കിയോസ്കിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേരെ ദൊഡ്ഡബല്ലാപൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
ചരക്ക് വാഹന ഡ്രൈവർ സച്ചിൻ കുമാർ (19), പച്ചക്കറി കച്ചവടക്കാരനായ ഗഗൻ (19) എന്നിവരാണ് പ്രതികൾ. ഇരുവരും നെലമംഗലയ്ക്ക് സമീപം അരസിനകുണ്ടെ സ്വദേശികളാണ്.
കൗമാരക്കാർ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കടം തീർക്കാൻ കഴിയാതെ വന്നതോടെ എടിഎം കൊള്ളയടിക്കാനുള്ള പദ്ധതി തയ്യാറാക്കി. ഫെബ്രുവരി 24 ന് രാത്രി അവർ വൺ ഇന്ത്യ എടിഎമ്മിൽ മോഷണ ശ്രമം നടത്തി, എന്നാൽ കിയോസ്കിൽ നിന്നുള്ള ശബ്ദം കേട്ട് താമസക്കാർ ഉണർന്നു, ആളുകൾ വരുന്നത് കണ്ടപ്പോൾ ഇരുവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
ഇരുവരും കുറ്റം സമ്മതിച്ചതായും എടിഎം കിയോസ്കുകൾ എങ്ങനെ തകർക്കാമെന്ന് ഇന്റർനെറ്റിൽ നിന്ന് പഠിച്ചതായും പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
- പുറത്ത് പോയാൽ ആകെ കഴിക്കാൻ കിട്ടുന്നത് ഷവർമ ആണ്; അത് അവൻ ഞങ്ങൾക്ക് മേടിച്ച് തരാൻ വേണ്ടിയാണ് പോയത്; മണ്ടന്മാരായതുകൊണ്ടല്ല കേരളത്തിൽ പഠിക്കാതിരുന്നത്, ഫീസ് കുറവായതുകൊണ്ടാണ് ഇവിടെ പഠിക്കാൻ വന്നത്; ട്രോളുകൾക്കെതിരെ ഔസാഫിന്റെ സുഹൃത്തുക്കൾ
- സർക്കാർ ഓഫീസ് കാര്യക്ഷമമല്ലെങ്കിലും നഷ്ടപരിഹാരം താനേ അക്കൗണ്ടിലെത്തും;പുതിയ പദ്ധതിയുമായി കർണാടക സർക്കാർ