ബെംഗളൂരു: ഭാര്യയെ അവരുടെ നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും പൂർവ്വിക സ്വത്ത് സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്തതിന് ബെംഗളൂരുവിൽ ഭർത്താവിനെതിരെ കേസ്.
ലക്കസാന്ദ്ര സ്വദേശിനിയായ 26 കാരിയായ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രഗത് (32)ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിയായ പ്രഗത് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായും പൂർവ്വിക സ്വത്തിൽ വിഹിതം ആവശ്യപ്പെട്ടതായും പറയുന്നു.
2015ൽ പരാതിക്കാരിയെ വിവാഹം കഴിച്ച പ്രഗത് വൻ തുക സ്ത്രീധനം വാങ്ങിയിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പണത്തിനായി ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് മാതാപിതാക്കൾ 40 ലക്ഷം രൂപ അധികമായി നൽകി.
എന്നാൽ പ്രഗത് വീണ്ടും യുവതിയെ മർദിക്കുകയും കുടുംബത്തിൽ നിന്ന് കൂടുതൽ സ്ത്രീധനം വാങ്ങാൻ പീഡിപ്പിക്കുകയും ചെയ്തു.
താനറിയാതെ പ്രഗത് തന്റെ നഗ്നചിത്രങ്ങളും വീഡിയോകളും എടുത്തതായി പരാതിക്കാരി പറഞ്ഞു. കൂടുതൽ സ്ത്രീധനം കൊണ്ടുവന്നില്ലെങ്കിൽ ഈ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
- യുക്രൈനിൽ നിന്നെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര സൗകര്യം ഒരുക്കുമെന്ന് കർണാടക സർക്കാർ
- പൾസ് പോളിയോ; ബെംഗളൂരുവിൽ 95% കുട്ടികൾക്ക് നൽകി, ലക്ഷ്യം10 ലക്ഷം കുട്ടികൾ