ബെംഗളൂരു: ജൂലൈ 10ന് ഉള്ളിൽ ഫീസ് അടച്ചില്ല എന്നു പറഞ്ഞു അഞ്ചാം ക്ലാസിലെ ഒരു പെൺകുട്ടിയുടെ ഓൺലൈൻ ക്ലാസുകളിലേക്കുള്ള പ്രവേശനം ജയിൻ ഹെറിറ്റേജ് സ്കൂളിലെ അധികൃതർ റദ്ധാക്കിയത് കണ്ടു കടുത്ത ഞെട്ടലിലാണ് മാതാപിതാക്കൾ.
ഒരു കുട്ടി ശനിയാഴ്ച ഓൺലൈൻ ക്ലാസുകൾക്ക് മുമ്പ് സൂം ക്ലാസിനയുള്ള അവളുടെ സൂം ഐഡി ലഭിച്ചില്ല. അവളെപ്പോലെ ഹെബ്ബലിലെ ജെയിൻ ഹെറിറ്റേജ് സ്കൂളിലെ മറ്റ് 200 ഓളം വിദ്യാർത്ഥികളും ഉണ്ടായിരുന്നു
ജൂലൈ 10 നകം മാതാപിതാക്കൾ ഫീസ് അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഓൺലൈൻ ക്ലാസുകളിലേക്ക് പ്രവേശനം നൽകിയിട്ടില്ല. ഇത് തിങ്കളാഴ്ച രാവിലെ 200 ഓളം രക്ഷിതാക്കളെ സ്കൂളിലേക്ക് വരുത്താൻ ഇടയ്ക്കി . ഫീസ് ഘടനയിലെ പൊരുത്തക്കേടുകൾ കാരണം തങ്ങൾ ഫീസ് അടച്ചിട്ടില്ലെന്നും മാനേജ്‌മെന്റിന്റെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും സ്‌കൂളിൽ ഒത്തുകൂടിയ മാതാപിതാക്കൾ പറഞ്ഞു. ജനുവരി മുതൽ മാനേജ്‌മെന്റുമായി ചർച്ച നടത്തിവരികയാണെന്നും വിദ്യാർത്ഥികളെ ബാധിക്കില്ലെന്ന് ഉറപ്പ് നൽകിയതായും അവർ പറഞ്ഞു. പക്ഷേ, സ്കൂൾ അധികൃതർ അവരുടെ വാക്ക് പാലിച്ചില്ല എന്നും അവർ പറഞ്ഞു.
കഴിഞ്ഞ ഏഴു വർഷമായി മകൻ സ്കൂളിൽ പഠിക്കുന്ന അപർണ എൻ പറഞ്ഞു: “മാതാപിതാക്കൾ സ്കൂളിലെ പ്രധാന പങ്കാളികളാണ്, ഞങ്ങൾ ഒരിക്കലും സ്കൂളിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ തിങ്കളാഴ്ച സ്കൂളിലെത്തിയപ്പോൾ ഞങ്ങളെ സ്കൂളിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടി ഇടുകയാണുണ്ടായത്. മാനേജ്മെന്റിനെ കാണാൻ വേണ്ടി മാതാപിതാക്കളുടെ സംഘം രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സ്കൂൾ ഗേറ്റിനടുത്ത് പുറത്തു കാത്തുനിന്നു.
ഒരേ ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഫീസായി വ്യത്യസ്ത തുക ഈടക്കുന്നു. “ഒരു കുട്ടിക്ക് 1.5 ലക്ഷം രൂപയാണെങ്കിൽ മറ്റൊരു കുട്ടിക്ക് രണ്ട് ലക്ഷം രൂപയും. ഇത് അന്യയമാണ് വേറെ ഒരു കുട്ടി പറഞ്ഞു.
മുഴുവൻ ഫീസും അടയ്ക്കുന്നതിൽ തങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാൽ സ്‌കൂൾ മാനേജ്‌മെന്റിൽ നിന്നും വ്യക്തത വേണമെന്നും മാതാപിതാക്കളായ ഗായത്രി ഭട്ട് പറഞ്ഞു. കുട്ടികൾക്ക് ഓൺലൈൻ പ്രവേശനം നിഷേധിക്കാനുള്ള സ്‌കൂളിന്റെ നീക്കം തെറ്റാണെന്ന് അഞ്ചാം ഗ്രേഡിലുള്ള മകളുടെ അച്ഛൻ ജോഗേശ്വർ റാവു പറഞ്ഞു.
എന്നാൽ , ഈ ദുഷ്‌കരമായ സമയങ്ങളിൽ മാതാപിതാക്കൾക്ക് പരമാവധി പിന്തുണ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അവരിൽ വലിയൊരു വിഭാഗത്തിനും ഞങ്ങൾ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ജെയിൻ ഹെറിറ്റേജ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി സന്തോഷ് മുഖനഗൗദർ പറഞ്ഞു. നിലവിൽ അതിന്റെ പ്രവർത്തനങ്ങൾ സെൽഫിനാൻസ് ചെയ്യുന്നു, കൂടാതെ ശമ്പളച്ചെലവുകൾക്കും മറ്റ് നിരവധി ഭരങ്ങൾക്കും പുറമേ സ്വന്തം ചെലവുകൾ കൂടി കൈകാര്യം ചെയ്യണം. ” അദ്ദേഹം കൂട്ടിച്ചേർത്തു. “എല്ലാ ചോദ്യങ്ങളും പരാതികളും ഓരോന്നോരോന്നായി പരിഹരിക്കാൻ ഞങ്ങളുടെ ടീം കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിഗത കേസുകൾ ശരിയായി മാനേജ്‌മെന്റിനെ അറിയിക്കാൻ മാത്രമേ ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുന്നുള്ളൂ. കോവിഡ് വെല്ലുവിളികൾക്കിടയിലും ഓൺലൈൻ ക്ലാസുകളുടെ പ്രവർത്തനം ഒരു വിട്ടുവീഴ്ചയുമില്ലാതെ ഞങ്ങൾ ഉറപ്പുവരുതുന്നുണ്ട്. അദ്ദേഹം കൂട്ടി ചേർത്തു.
കൈത്തറിയുടെ ഈറ്റില്ലമായ കുത്താംമ്പുള്ളി നിർമ്മാതാവിൽ നിന്നും പരമ്പരാഗതമായ രീതിയിൽ രൂപകൽപന ചെയ്ത ഗുണമേന്മയേറിയ കൈത്തറി വസ്ത്രങ്ങൾ നേരിയ വിലയ്ക് നേരിട്ട് വാങ്ങുവാനുള്ള സുവർണ്ണാവസരം.
Note: Price starting from 250/-
കൂടാതെ കേരളത്തിന്റെ തനിമയാർന്ന കായവറുത്തത്, ശർക്കരുപ്പേരി,പപ്പടം എന്നീ മലയാളിയുടെ വിശേഷപ്പെട്ടതെല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നതാണ്.
Murali Textiles : Radhakrishnan
9497063299 , 9747147928