വിശാഖപട്ടണം: ഇന്ത്യയിലുടനീളം നവരാത്രി ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. മനോഹരമായി തീര്‍ത്ത വ്യത്യസ്തമായ ആരാധന പന്തലുകൾ ഏറെ വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ആന്ധ്രപ്രദേശിലെ ഒരു ക്ഷേത്രത്തിലെ അലങ്കാരം കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് സൈബര്‍ ലോകം.
135 വര്‍ഷത്തോളം പഴക്കമുള്ള വാസവി കന്യകാ പരമേശ്വരിയുടെ ക്ഷേത്രം കറൻസി നോട്ടുകളും സ്വർണ്ണവും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിലെ പതിവ് അലങ്കാരങ്ങള്‍ക്കും, വസ്തുശില്‍പ്പ നിര്‍മ്മിതികള്‍ക്കും പുറമേയാണ് കണ്ണഞ്ചിപ്പിക്കുന്ന കറന്‍സി, സ്വര്‍ണ്ണ അലങ്കാരം.
നവരാത്രിക്കായി 8 കോടി രൂപ വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും വച്ചാണ് ക്ഷേത്ര ഭരണാധികാരികൾ ദേവി വിഗ്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്ഷേത്രം മുഴുവൻ കറൻസി നോട്ടുകളാൽ അലങ്കരിച്ചിരിക്കുന്നു. മരങ്ങളിലും സീലിംഗിലും നോട്ട് കെട്ടുകള്‍ തൂക്കിയിട്ടിട്ടുണ്ട് ക്ഷേത്ര അധികൃതര്‍.
എന്നാല്‍ വാസവി കന്യകാ പരമേശ്വരി ക്ഷേത്രത്തെ സംബന്ധിച്ച് ഈ ആഡംബര അലങ്കാരം ഒരു പുതിയ കഥയല്ല. കുറച്ചു വര്‍ഷമായി നടക്കുന്ന ഒരു ആചാരമാണതെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്. 135 വര്‍ഷം മുന്‍പ് ക്ഷേത്രം ആരംഭിച്ചത് തന്നെ 11 ലക്ഷം രൂപയ്ക്കാണ്,
അന്നത്തെ മൂല്യം നോക്കിയാല്‍ ഇത് വലിയ തുകയാണ്. എല്ലാ വർഷവും ഈ തുക വര്ദ്ധിച്ചിട്ടെയുള്ളൂ. ക്ഷേത്രത്തിന് ലഭിക്കുന്ന പണവും സ്വർണവും ജനങ്ങളുടെതാണ്, ഈ പൂജയ്ക്ക് ശേഷം അത് അവര്‍ക്ക് തന്നെ തിരികെ നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് എടുക്കില്ലെന്നും ക്ഷേത്ര കമ്മിറ്റി പറയുന്നു.
ഞങ്ങള്‍ക്ക് ഇതില്‍ പങ്കില്ല! ആദിപുരുഷ് ടീസറിന് ട്രോള്‍ മഴ, പിന്നാലെ വിശദീകരണവുമായി പ്രമുഖ വി എഫ് എക്സ് കമ്ബനി
ബാഹുബലിയ്ക്ക് ശേഷം ഒരു ഹിറ്റിനായി കാത്തിരിക്കുന്ന പ്രഭാസ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന ചിത്രമാണ് ആദിപുരുഷ്.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ടീസര്‍ ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാര്‍ട്ടൂണ്‍ പോലെയുണ്ടെന്നും കൊച്ചുടിവില് ഇറക്കേണ്ടതാണെന്നും പോഗോ ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പകര്‍പ്പാവകാശം വിറ്റ് പോയതെന്നുമൊക്കെയാണ് കൂടുതല്‍ ട്രോളുകളും. ആദിപുരുഷിന്റെ ബഡ്ജറ്റ് അഞ്ഞൂറുകോടിയാണെന്നതും പരിഹാസത്തിന് കാരണമാവുകയാണ്. ഇതിനിടെ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വി എഫ് എക്സ് കമ്ബനിയായ എന്‍ വൈ വി എഫ് എക്സ് വാല.
ആദിപുരുഷിന്റെ വി എഫ് എക്സ് തങ്ങള്‍ ചെയ്തിട്ടില്ലെന്നും ചെയ്യുന്നില്ലെന്നുമാണ് എന്‍ വൈ വി എഫ് എക്സ് വാലയുടെ വിശദീകരണം. മാദ്ധ്യമങ്ങള്‍ ഇത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനാലാണ് വിശദീകരണം നല്‍കുന്നതെന്നും കമ്ബനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ശ്രീരാമനെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത് എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ആരാധകര്‍ ചിത്രത്തിനായി വലിയ പ്രതീക്ഷ തന്നെ വെച്ച് പുലര്‍ത്തിയിരുന്നു. എന്നാല്‍ സിനിമയുടെ ടീസര്‍ പുറത്ത് വന്നതോടെ ആ പ്രതീക്ഷകള്‍ക്ക് വലിയ രീതിയില്‍ തന്നെ കോട്ടം തട്ടിയെന്നാണ് വിലയിരുത്തല്‍.
പ്രഭാസും സെയ്ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര തന്നെയുള്ള ചിത്രത്തിന്റെ ടീസര്‍ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയില്‍ വെച്ചാണ് നടന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ടീസറിനെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയായിരുന്നു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ടീസറില്‍ മോശം വി എഫ് എക്സുള്ളത് എന്ന അഭിപ്രായവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസിന് തയ്യാറാകുന്ന ആദിപുരുഷിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് ഓം റാവോത്ത് ആണ്. ഐമാക്സ് 3ഡി ഫോര്‍മാറ്റില്‍ കണ്ട് ആസ്വദിക്കാവുന്ന തരത്തില്‍ ടി സിരീസും റെട്രോഫൈല്‍സും സംയുക്തമായി നിര്‍മിച്ചിരിക്കുന്ന ചിത്രം ജനുവരി 12നാണ് തിയേറ്ററുകളിലെത്തുക.