ബെംഗളൂരു ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കർണാടക പ്രിസൻസ് നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തടവുപുള്ളികൾക്ക് ഫോണുകളോ സിമ്മുകളോ എത്തിച്ചു കൊടുക്കുന്നവർക്ക് 3-5 വർഷം വരെ തടവും പിഴയും ലഭിക്കാൻ പാകത്തിലുള്ള നിയമനിർമാണമാണിത്.ലഹരിമരുന്ന് എത്തിക്കാനും പുറത്തെ ക്വട്ടേഷൻ സംഘങ്ങളെ ഏകോപിപ്പിക്കാനും ജയിലിനു ള്ളിൽ മൊബൈൽ ഫോണുകളും വ്യാജ സിമ്മുകളും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടത്തിയതിനെ തുടർന്നാണ് ഇതു തടയുന്നതിനുള്ള നിയമനിർമാണ വുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ജയിലിൽ മൊബൈൽ നിരോധിക്കണമെന്ന് കക്ഷിഭേദ മെന്യേ സാമാജികർ ആവശ്യം ഉന്നയിച്ചിരുന്നു.
ജയിനുള്ളിൽ ഫോൺ ഉപയോഗം തടയാനുള്ള ബിൽ പരിഗണയിൽ
written by ദസ്തയേവ്സ്കി
previous post