Home കർണാടക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്: ഇന്ത്യൻ ഐടി മേഖല നേരിടുന്ന വെല്ലുവിളികളും അതിജീവന തന്ത്രങ്ങളും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്: ഇന്ത്യൻ ഐടി മേഖല നേരിടുന്ന വെല്ലുവിളികളും അതിജീവന തന്ത്രങ്ങളും

by ടാർസ്യുസ്

ബെംഗളൂരു: ദശാബ്ദങ്ങളായി ഇന്ത്യന്‍ ഐടി മേഖല പിന്തുടര്‍ന്നുപോന്ന ഒരു ലളിതമായ സൂത്രവാക്യമുണ്ട്: വിദേശരാജ്യങ്ങളില്‍ നിന്ന് പ്രോജക്റ്റുകള്‍ നേടുക, അത് ഇന്ത്യയിലെ മിടുക്കരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുക, കൂടുതല്‍ ആളുകളെ നിയമിക്കുന്നതിനനുസരിച്ച്‌ കൂടുതല്‍ വരുമാനം നേടുക.ഈ മാതൃകയാണ് ഇന്ത്യയെ ലോകത്തിന്റെ ‘ബാക്ക് ഓഫീസ്’ ആക്കി മാറ്റിയത്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ 300 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.ഇന്‍ഫോസിസ് പോലുള്ള വമ്പന്‍ കമ്പനികള്‍ ഇതിനകം തന്നെ 500-ലധികം എഐ ഏജന്റുകളെ വിന്യസിച്ചുകഴിഞ്ഞു. തങ്ങളുടെ പ്രമുഖരായ ഉപഭോക്താക്കളില്‍ 90 ശതമാനവും എഐ അധിഷ്ഠിത സേവനങ്ങളാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് ഐടി മേഖലയിലെ ‘ഡിജിറ്റല്‍ തൊഴില്‍’ ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.എഐക്ക് അതിവേഗം കോഡ് എഴുതാന്‍ കഴിയുന്നത് ജൂനിയര്‍ തസ്തികകളെ ബാധിക്കുന്നു. പുതിയ ലേബര്‍ കോഡുകള്‍ വന്നതോടെ ജീവനക്കാര്‍ക്കുള്ള നിയമപരമായ ആനുകൂല്യങ്ങള്‍ വര്‍ദ്ധിച്ചു, ഇത് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ഹെഡ് ആര്‍. ഗണേശന്‍ പറയുന്നത് പോലെ, എഐക്ക് കോഡ് എഴുതാന്‍ കഴിഞ്ഞേക്കാം, പക്ഷേ അവയുടെ പരിശോധന, സുരക്ഷ, ഗവേണന്‍സ് എന്നിവയ്ക്ക് മനുഷ്യസഹായം അത്യാവശ്യമാണ്. കുറഞ്ഞ ചിലവില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെ നല്‍കാന്‍ കഴിയുന്നു എന്നത് ഇന്ത്യയുടെ ഇപ്പോഴത്തെയും വലിയ കരുത്താണ്.ഭാവിയിലെ തൊഴില്‍രംഗം മനുഷ്യരും എഐ ഏജന്റുകളും ഒത്തുചേര്‍ന്ന ഒന്നായിരിക്കും. കേവലം സാങ്കേതിക വിദ്യ മാത്രമല്ല, മനുഷ്യരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ‘ലിബറല്‍ ആര്‍ട്‌സ്’ പശ്ചാത്തലമുള്ളവര്‍ക്കും ഐടി മേഖലയില്‍ പ്രാധാന്യം ഏറും.ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഇത് ഒരു പരീക്ഷണകാലമാണ്. പഴയ രീതിയിലുള്ള മാസ്സ് റിക്രൂട്ട്മെന്റുകള്‍ കുറഞ്ഞേക്കാം. എന്നാല്‍ എഐയെ ഒരു ശത്രുവായി കാണാതെ, അതിനെ സ്വന്തം പ്രവര്‍ത്തനങ്ങളില്‍ സംയോജിപ്പിച്ച്‌ മുന്നോട്ട് പോകുന്ന കമ്പനികള്‍ക്ക് മാത്രമേ ഈ പുതിയ യുഗത്തില്‍ നിലനില്‍ക്കാന്‍ സാധിക്കൂ.

You may also like

error: Content is protected !!
Join Our WhatsApp Group