
ബെംഗളൂരു: ബിറ്റ്കോയിൻ തട്ടിപ്പു കേസിലെ മുഖ്യ സൂത്രക്കാരൻ ശ്രീകൃഷ്ണ പഞ്ചനത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയ കേസിൽ ജാമ്യം ലഭിച്ചു. 2ന് രാത്രി പഞ്ചനക്ഷത്ര ഹോട്ടലിൽ ബഹളമുണ്ടാക്കിയതിനു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ മകൻ വിഷ്ണു ഭട്ടിനൊപ്പമാണ് ഇയാൾ അറസ്റ്റിലായത്. വിഷ്ണു ഭട്ടിനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.കംപ്യൂട്ടർ ഹാക്കറായ ശ്രീ ഷ്ണയുടെ ബിറ്റ്കോയിൻ തട്ടിപ്പ് രാഷ്ട്രീയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ലഹരിക്കേസിൽ ശ്രീകൃഷ്ണ അറസ്റ്റിലായതിനെ തുടർന്നു നടന്ന ചോദ്യം ചെയ്യലിലാണു ബിറ്റ് കോയിൻ എക്സ്ചേ ബുകൾ ഹാക്ക് ചെയ്തു തട്ടിപ്പു നടത്തിയ വിവരം പുറത്തുവന്നത്. തുടർന്നു 2 മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ശ്രീകൃഷ്ണ ഒളിവിൽ പോയിരുന്നു. സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതിനും നിഗൂഢ ഇന്റർനെറ്റായ ഡാർക്ക് വെബിലൂടെ ബിറ്റ്കോയിൻ ഉപയോഗിച്ചു ലഹരിമ രുന്നു വാങ്ങിയതിനും ഇയാൾക്കെതിരെ അന്വേഷണം നടക്കു ന്നുണ്ട്.