ന്യൂഡല്‍ഹി: രണ്ട് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുണ്ടെങ്കില്‍ 24ാം ആഴ്ചയിലും ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്കുന്ന നിയമഭേദഗതി നിലവില്‍ വന്നു.
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്താണ് ഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായവര്‍ ഗര്‍ഭം ധരിച്ചാലും ഗര്‍ഭച്ഛിദ്രത്തിന് ഈ അനുമതി നല്‍കും.
ഡോക്ടര്‍മാര്‍ നല്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ രൂപവത്കരിക്കുന്ന പ്രത്യേക െമഡിക്കല്‍ ബോര്‍ഡ് വിലയിരുത്തും. ഇവരാണ് അന്തിമാനുമതി നല്‍കുക. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധര്‍, റേഡിയോളജിസ്റ്റ്, സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍. ഇത്തരം ബോര്‍ഡുകള്‍ ഉടന്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് മതി. 20 മുതല്‍ 24 വെര ആഴ്ചയായാല് രണ്ട് ഡോക്ടര്‍മാര്‍ പരിശോധിച്ച് െമഡിക്കല്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കണം. ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭഛിദ്രം നടത്താനും അനുമതി ലഭിക്കും. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടും വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ മാതാവിന്റെ മാനസികാരോഗ്യം കണക്കിലെടുത്ത് 20 ആഴ്ചക്കുള്ളില്‍ ഗര്‍ഭഛിദ്രം നടത്താം. മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
നിലവില്‍ പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അനുമതിയുണ്ടായിരുന്നു. 12 ആഴ്ച വരെ ഒരു ഡോക്ടറുടെയും 12 മുതല്‍ 20 ആഴ്ചവരെ രണ്ട് ഡോക്ടര്‍മാരുടെയും റിപ്പോര്‍ട്ടായിരുന്നു പരിഗണിച്ചിരുന്നത്. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയത്.
ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ വെളിപ്പെടുത്താന്‍ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
മുംബൈയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നിഖില്‍ ദത്തറിന്റെ 2008 മുതലുള്ള നിയമപോരാട്ടം കൂടിയാണ് ഇതോടെ ഫലം കാണുന്നത്. തന്റെ ചികിത്സയിലുള്ള സ്ത്രീയുടെ ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗവും തലച്ചോറിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് അന്ന് ഡോ. ദത്തര്‍ കോടതി കയറിയത്. 20 ആഴ്ചത്തെ സമയപരിധി 24 ആക്കണമെന്നായിരുന്നു ആവശ്യം. തലച്ചോറിലെയും ഹൃദയത്തിലെയും ചില തകരാറുകള്‍ 20ം ആഴ്ച വരെ സ്കാനിങ്ങുകളില്‍ കാണില്ലെന്നതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ആദ്യം ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, 20 ആഴ്ച പിന്നിട്ട 200ലധികം കേസുകളില്‍ അബോര്ഷന് അനുമതി തേടി കോടതി കയറിയതായും അദ്ദേഹം പറഞ്ഞു.