ആറാട്ടുപുഴ സ്വദേശി നജീബ് അനുഭവിച്ച ദുരിതജീവിതം ‘ആടുജീവിതം’ എന്ന സിനിമയായി പുറത്തിറങ്ങാനിരിക്കെ നജീബിനേയും കുടുംബത്തേയും തേടി അപ്രതീക്ഷിത ദുരന്തം.നജീബിന്‍റെ മകൻ സഫീറിന്‍റേയും മുബീനയുടെയും ഏക മകള്‍ ഒന്നര വയസുകാരി സഫ മറിയം അന്തരിച്ചു. ജന്മനാ രോഗബാധിതയായ സഫയെ ശ്വാസംമുട്ടലിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുഞ്ഞു സഫ വിട പറഞ്ഞത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് മരിച്ചത്.
മസ്കറ്റിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ സൂപ്പർവൈസറായ സഫീർ ഞായർ പുലർച്ചെ നാട്ടിലെത്തിയശേഷം പടിഞ്ഞാറെ ജുമാ മസ്ജിദ് കബർസ്ഥാനില്‍ കുട്ടിയുടെ കബറടക്കം നടക്കും. കുട്ടിയുടെ മരണത്തില്‍ ആടുജീവിതം നോവലിന്‍റെ എഴുത്തുകാരൻ ബെന്യാമിൻ അനുശോചനം അറിയിച്ചു.
കുടുംബവഴക്ക് :യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു
ഒഡീഷയില്‍ കുടുംബവഴക്കിനെ തുടർന്ന് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ഗോത്രവർഗ ആധിപത്യമുള്ള കിയോഞ്ജർ ജില്ലയിലെ ബസീറ ഗ്രാമത്തിലാണ് സംഭവം.ഗുരുചരണ്‍ എന്ന ഗോര മുണ്ട (65), ഭാര്യ പാലി മുണ്ട (60) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകൻ ധ്യാന മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം ദമ്ബതികളും ധ്യാന മുണ്ടയും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ പ്രതി പെട്ടെന്ന് കോടാലിയെടുത്ത് മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിതാവ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അമ്മ പാലി മുണ്ട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ധ്യാന മുണ്ടയുടെ ഭാര്യ വർഷങ്ങളായി യുവാവില്‍ നിന്നും അകന്നാണ് താമസം. പ്രതി മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് പൊലീസിന്റെ റിപ്പോർട്ട്.