ഹൈദരാബാദ്: ലോഡ്ജില്‍വെച്ച് അശാസ്ത്രീയമായ രീതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേനനായ യുവാവ് അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു.ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ഫാര്‍മസി വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാര്‍ത്ഥികളായ മസ്താന്, ജീവ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ലോഡ്ജ് ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും ഫാര്‍മസി വിദ്യാര്‍ത്ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും കണ്ടെത്തിയത്.ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ത്ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് യൂട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ത്ഥികള്‍ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായി ശ്രീകാന്ത് മരണപ്പെട്ടത്. യുവാവിന് അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഹൈദരാബാദില്‍ ജോലിചെയ്തിരുന്ന ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു താമസം. അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ത്ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീകാന്തിന്റെ തീരുമാനം. എന്നാല്‍ ബി.ഫാം വിദ്യാര്‍ത്ഥികള്‍ ഇതില്‍നിന്ന് യുവാവിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് പറയുകയുമായിരുന്നു.
- കോൺഗ്രസ് മേക്കേദാട്ട് പദയാത്ര-രണ്ടാം പരിപാടിക്ക് ഇന്ന് മുതൽ തുടക്കം
- സൈബര്‍ പോരാട്ടത്തിന് ‘ഐടി സൈന്യത്തെ’ നിരത്തും; ഐടി സ്പെഷ്യലിസ്റ്റുകളെ ക്ഷണിക്കുന്ന ടെലിഗ്രാം ലിങ്ക് പങ്കുവെച്ച് യുക്രെയ്ന്; റഷ്യയുടെ സാമ്ബത്തിക-ഊര്‍ജ സ്ഥാപനങ്ങളെ ഹാക്ക് ചെയ്യുക ലക്ഷ്യം
