Home Featured 20 പേര്‍ക്കുള്ള ഉത്തരേന്ത്യന്‍ ഭക്ഷണമാവശ്യപ്പെട്ട് വിളി വന്നു; രാത്രിയേറെ വൈകിയിട്ടും ഓര്‍ഡര്‍ എടുക്കാന്‍ ആരും എത്തിയില്ല; തിരിച്ച്‌ വിളിച്ച ഹോട്ടല്‍ ഉടമയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെ

20 പേര്‍ക്കുള്ള ഉത്തരേന്ത്യന്‍ ഭക്ഷണമാവശ്യപ്പെട്ട് വിളി വന്നു; രാത്രിയേറെ വൈകിയിട്ടും ഓര്‍ഡര്‍ എടുക്കാന്‍ ആരും എത്തിയില്ല; തിരിച്ച്‌ വിളിച്ച ഹോട്ടല്‍ ഉടമയ്ക്ക് കിട്ടിയ മറുപടി ഇങ്ങനെ

കുഴല്‍മന്ദം: കോവിഡ് കാലത്ത് എല്ലാ സംരംഭങ്ങളും കൂപ്പ്കുത്തുമ്ബോള്‍ കൂടെ വീഴുന്ന ഒന്നുകൂടിയാണ് ഹോട്ടലുകള്‍. അതുകൊണ്ടു തന്നെ നല്ല ഒരു ഓര്‍ഡര്‍ കിട്ടണമെയെന്നാവും എല്ലാ തെറ്റലുകാരുടെയും പ്രാര്‍ത്ഥന. എന്നാല്‍ ഇവിടെ ഒരു ഹോട്ടലുകാര്‍ക്ക് കിട്ടിയത് ഓര്‍ഡറിന്റെ പേരില്‍ എട്ടിന്റെ പണി ആയിരുന്നു. കുഴല്‍മന്ദം ചിതലി അഞ്ചുമുറിയിലെ ഹോട്ടലുടമയുടെ അനുഭവം ഇങ്ങനെ ആയിരുന്നു.

കഴിഞ്ഞദിവസം സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഹോട്ടലുടമയ്‌ക്ക്‌ ഒരാളുടെ ഫോണ്‍വിളി വന്നു. 20 പേര്‍ക്കുള്ള ഉത്തരേന്ത്യന്‍ ഭക്ഷണമാവശ്യപ്പെട്ട് ഹിന്ദിയിലായിരുന്നു സംസാരം. കോവിഡിന്റെ രഹസ്യ വിവരശേഖരണത്തിനായി വന്ന സൈനികസംഘത്തിന്റെ തലവനെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്.

ഹോട്ടലുടമയെ വിശ്വസിപ്പിക്കാന്‍ സൈനികന്റേതെന്ന് തോന്നിപ്പിക്കുന്ന തിരിച്ചറില്‍കാര്‍ഡ് വാട്‌സാപ്പില്‍ അയയ്ക്കുകയും ചെയ്തു. രാത്രിയായിട്ടും ഭക്ഷണം കഴിക്കാന്‍ ഇവര്‍ എത്താതിരുന്നതോടെ ഹോട്ടലുടമ വിളിവന്ന നമ്ബറിലേക്ക് തിരിച്ചുവിളിച്ചു. ജോലിത്തിരക്കില്‍ പെട്ടുപോയെന്നും ഭക്ഷണത്തിന്റെ വില ഓണ്‍ലൈനില്‍ അടയ്ക്കാമെന്നുമായിരുന്നു മറുപടി. ഇതിനായി എ.ടി.എം. കാര്‍ഡിന്റെ രണ്ടുവശത്തിന്റെയും ഫോട്ടോയെടുത്ത് അയച്ചുതരാനും പറഞ്ഞു.

തട്ടിപ്പിനുള്ള ശ്രമമാണോയെന്ന് സംശയംതോന്നിയ ഹോട്ടലുടമ എ.ടി.എം. കാര്‍ഡിന്റെ ഫോട്ടോ അയയ്ക്കാന്‍ തയ്യാറായില്ല. വീണ്ടും ഫോണില്‍ അവരെ വിളിച്ചെങ്കിലും എടുത്തില്ല. പതിനായിരംരൂപ വിലവരുന്ന ഭക്ഷണവിഭവങ്ങളാണ് തയ്യാറാക്കിവെച്ചത്. ഇത് പാഴാവുകയും ചെയ്തു. തട്ടിപ്പിന് ശ്രമംനടന്നതായ വിവരം വ്യാപാരികളുടെ സമൂഹമാധ്യമ കൂട്ടായ്മയില്‍ ഹോട്ടലുടമ പങ്കുവെച്ചു. ഇതുകണ്ട കുഴല്‍മന്ദം പ്രദേശത്തെ നാല് ഹോട്ടലുടമകള്‍ മുമ്ബ് തങ്ങളെ ഇങ്ങനെ കബളിപ്പിക്കാന്‍ ശ്രമംനടന്നെന്ന കാര്യം വെളിപ്പെടുത്തി. ഉണ്ടാക്കിവെച്ച ഭക്ഷണവും അതിന്റെ ചെലവും അധ്വാനവും നഷ്ടപ്പെട്ടെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന ആശ്വാസത്തിലാണ് എല്ലാവരും.

കുഴല്‍മന്ദം പോലീസില്‍ പരാതിനല്‍കിയതായി ഹോട്ടലുടമ പറഞ്ഞു. അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ വിലാസത്തിലുള്ള ഫോണ്‍നമ്ബരില്‍നിന്നാണ് വിളി വന്നതെന്ന് മനസ്സിലായി.

You may also like

error: Content is protected !!
Join Our WhatsApp Group