ശിവമൊഗ്ഗ: ഞായറാഴ്ചത്തെ ഈദ് മിലാദ് ഘോഷയാത്രക്ക് നേരെ കല്ലേറിഞ്ഞു ശിവമൊഗ്ഗയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു, ഘോഷയാത്രയ്ക്കും പോലീസിനു നേരെ കല്ലെറിഞ്ഞു, അതിന്റെ ഫലമായി നാല് പേർക്ക് പരിക്കെറ്റു. മുൻകരുതൽ നടപടിയായി റാഗിഗുഡ്ഡ പ്രദേശത്ത് സിആർപിസി സെക്ഷൻ 144 ചുമത്തുകയും ചെയ്തു.നഗരത്തിന്റെ പ്രദേശത്തുള്ള റാഗിഗുഡ്ഡ-ശാന്തി നഗറിൽ മുസ്ലീം യുവാക്കൾ പഴയ മൈസൂരു സംസ്ഥാനത്തിന്റെ മുൻ ഭരണാധികാരി ടിപ്പു സുൽത്താന്റെ ഒരു വലിയ ഛായാചിത്രം സ്ഥാപിച്ചു. ടിപ്പു സുൽത്താൻ ഒരു യോദ്ധാവിനെ കൊല്ലുന്നത് ചിത്രീകരിക്കുന്നതായി ആരോപിചാണ് തുടക്കം.നാട്ടുകാരായ യുവാക്കൾ സ്ഥലത്ത് തടിച്ചുകൂടി.
എസ്പി ജികെ മിഥുൻ കുമാർ പ്രശ്നം പരിഹരിക്കാൻ ഇരു സമുദായങ്ങളിലെയും നേതാക്കളുമായി എത്തി സമാധാനപരമായി ഈദ് മീലാദ് ആഘോഷങ്ങൾ നടത്താൻ യുവാക്കളെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ ഛായാചിത്രം കർട്ടൻ കൊണ്ട് മറയ്ക്കാൻ എസ്പി സംഘാടകർക്ക് നിർദേശം നൽകി.പിരിമുറുക്കം തുടരുന്നതിനാൽ, സംഘങ്ങളെ പിരിച്ചുവിടാൻ പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തുകയും, കൂടുതൽ സേനയെ പ്രദേശത്തേക്ക് വിളിപ്പിച്ചു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഒരു മുസ്ലീം യുവാവ് തന്റെ രക്തം ഉപയോഗിച്ച് ‘ഷേർ ടിപ്പു’ എന്ന് ഛായാചിത്രത്തിൽ ആലേഖനം ചെയ്തുകൊണ്ട് സംഘർഷം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് നഗരത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.ഈദ് ഘോഷയാത്ര രാത്രി എട്ട് മണിയോടെ റാഗിഗുഡ്ഡ പ്രദേശത്ത് എത്തിയപ്പോൾ ഒരു സംഘം അക്രമികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ഇതിന് മറുപടിയായി ചില യുവാക്കൾ സമീപത്തെ വീടുകൾക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ചൂരൽ പ്രയോഗിച്ചു. 20,000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ശിവമോഗ എസ്പി പറഞ്ഞു.