Home Featured ബെംഗളൂരു: 7000 പേർക്ക് ഡെങ്കിപ്പനി, മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി.

ബെംഗളൂരു: 7000 പേർക്ക് ഡെങ്കിപ്പനി, മുൻകരുതൽ വേണമെന്ന് മുഖ്യമന്ത്രി.

ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കർണാടകത്തിൽ ഡെങ്കിപ്പനി ബാധിച്ചത് ഏഴായിരം പേർക്ക്.ഇതിൽ നാലായിരംപേരും ബെംഗളൂരു നഗരത്തിൽ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ് ഈ വിവരം. സംസ്ഥാനത്ത് ഡെങ്കിപ്പനി ആശങ്കാജനകമാംവിധം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് സന്ദേശം.രോഗവ്യാപനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ നിർദേശിച്ചു.

ബെംഗളൂരുവിൽ കൊതുകുകൾ പടരുന്നത് നിയന്ത്രിക്കാനായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കാനും മരുന്ന് തളിക്കാനും നിർദേശം നൽകി.ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരുതൽനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും കൊതുകുകടിയേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.ബെംഗളൂരുവിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച ആരോഗ്യവകുപ്പ് രോഗനിരീക്ഷണ സോഫ്റ്റ്‌വേറും മൊബൈൽ ആപ്പും ആരംഭിച്ചിരുന്നു.

രോഗനിരീക്ഷണത്തിനും പ്രവചനത്തിനുമുള്ള സംവിധാനമാണിത്. രോഗവ്യാപനത്തെ നേരിടാൻ തയ്യാറെടുക്കാനും നിയന്ത്രണപ്രവർത്തനങ്ങൾ കൈകാര്യംചെയ്യാനും ആരോഗ്യപ്രവർത്തകരെ ഇത് സഹായിക്കും.ആരോഗ്യപ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് ഇത് ഉപയോഗിക്കുന്നത്.ഓരോ സ്ഥലത്തെയും ഡെങ്കിപ്പനി സംബന്ധിച്ച തത്സമയ വിവരം അറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇതുവഴി സാധിക്കും.

നിപയെന്ന് സംശയം:കോഴിക്കോട് അസ്വാഭാവിക പനി മരണം; ജില്ലയില്‍ ആരോഗ്യ ജാഗ്രത

ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. നിപ സംശയിക്കുന്നുണ്ട്. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും നിപയാണോ എന്നതിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.

ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മരിച്ച രണ്ട് പേർക്കും നിപ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. നേരത്തെ രണ്ട് വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവർത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group