ബെംഗളൂരു: ഹോസ്റ്റൽ താമസത്തിന് ഇനി 12 ശതമാനം ജിഎസ്ടി ബാധകമാകുമെന്ന് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് (എഎആർ). ഹോസ്റ്റലുകളെ റെസിഡൻഷ്യൽ ഹൗസിംഗ് യൂണിറ്റുകളായി കണക്കാക്കുന്നില്ലെന്നും അതിനാൽ ജിഎസ്ടി ഇളവിന് അർഹതയില്ലെന്നും എഎആർ ബെംഗളൂരു ബെഞ്ച് പറഞ്ഞു. ഇനി മുതൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും മറ്റും അവരുടെ വാടകയ്ക്ക് 12 ശതമാനം അധിക നികുതി നൽകേണ്ടി വരും.റസിഡൻഷ്യൽ ഹൗസുകളുടെ വാടകയ്ക്ക് മാത്രമേ ജിഎസ്ടി ഇളവിന് അർഹതയുള്ളൂവെന്നും ഹോസ്റ്റലുകൾ ഇതിന്റെ ഭാഗമാകുന്നില്ലെന്നും എഎആർ അറിയിച്ചു.
പ്രതിദിനം 1000 രൂപ വരെ വാടകയുള്ള ഹോട്ടലുകൾക്കും ഗസ്റ്റ് ഹൗസുകൾക്കുമുള്ള ജിഎസ്ടി ഇളവ് സർക്കാർ എടുത്തുകളഞ്ഞിരുന്നു. അതിനാൽ ഹോസ്റ്റൽ വാടക അന്നുമുതൽ ജിഎസ്ടിക്ക് വിധേയമാണ് എന്നും എഎആർ അറിയിച്ചു.ഒരു ഹോസ്റ്റൽ ഓപ്പറേറ്റർ ഭൂവുടമയ്ക്ക് നൽകുന്ന വാടകയ്ക്ക് ജിഎസ്ടി ബാധകമാകുമെന്ന് എഎആർ വിധിച്ചു. ഹോസ്റ്റൽ ഓപ്പറേറ്ററുടെ സേവനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഈടാക്കുമെന്നും ഹോസ്റ്റൽ ഓപ്പറേറ്റർ ജിഎസ്ടി രജിസ്ട്രേഷൻ നേടണമെന്നും എഎആർ വ്യക്തമാക്കി. കൂടാതെ, വാഷിംഗ് മെഷീൻ, ടിവി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം നികുതി ചുമത്തുമെന്നും എഎആർ അറിയിച്ചു.
ജോലി, യുവതികളെ ഗര്‍ഭിണികളാക്കല്‍! പ്രലോഭനത്തില്‍ വീണ് യുവാവ്, തട്ടിപ്പില്‍ നഷ്ടം അര ലക്ഷം രൂപ
വിവാഹിതരായിട്ടും ഗര്‍ഭിണികളാകാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷ നല്‍കിയ യുവാവിനു നഷ്ടമായത് അര ലക്ഷം രൂപ!ഓണ്‍ലൈൻ തട്ടിപ്പുകാരുടെ പ്രലോഭനത്തില്‍ വീണത് അന്യ സംസ്ഥാന തൊഴിലാളി. മാഹിയിലാണ് ഈ വിചിത്ര തട്ടിപ്പിനു യുവാവ് ഇരയായത്. മാഹി ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളിയായ സാജൻ ബട്ടാരി (34) ആണ് തട്ടിപ്പിനിരയായത്. അഞ്ച് ലക്ഷം രൂപ ലഭിച്ചതായി കാണിക്കുന്ന സ്ക്രീൻ ഷോട്ടുകള്‍ തട്ടിപ്പുകാര്‍ സാജൻ ബട്ടാരിക്ക് വാട്സ്‌ആപ്പില്‍ അയച്ചു കൊടുത്തതോടെ യുവാവ് സംഭവം സത്യമാണെന്നു വിശ്വസിച്ചാണ് പണം നല്‍കിയത്.
ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രൊസസിങ് ചാര്‍ജുകള്‍ എല്ലാം ചേര്‍ത്ത് ആദ്യം 49,500 രൂപ അടയ്ക്കണമെന്നായിരുന്നു യുവാവിനു ഇതുസംബന്ധിച്ചു ലഭിച്ച സന്ദേശം. പിന്നാലെ സാജൻ ക്യൂആര്‍ കോഡ് അയച്ചു കൊടുത്തു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തില്‍ നിന്നു മിനിറ്റുകള്‍ക്കുള്ളില്‍ 49,500 രൂപ നഷ്ടപ്പെട്ടതായും മനസിലാക്കി. ജോലി ചെയ്യുന്ന ലോഡ്ജിന്റെ ഉടമയോട് പണം നഷ്ടപ്പെട്ടതായി സാജൻ വ്യക്തമാക്കി. ഉടമ മാഹി പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മാഹി സിഐ കെബി മനോജ് അന്വേഷണം ഏറ്റെടുത്തു. പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. രാജസ്ഥാൻ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പുകാര്‍. കോടതി അനുമതി ലഭിച്ചാല്‍ പണം യുവാവിനു തിരികെ ലഭിക്കും. പ്രതികളെ ഉടൻ പിടികൂടുമെന്നു പൊലീസ് വ്യക്തമാക്കി.