Home Featured ബെംഗളൂരു:ശിവാജിനഗറിലെ അസം പള്ളിയിൽ വ്യാജ ബോംബ് ഭീഷണി.

ബെംഗളൂരു:ശിവാജിനഗറിലെ അസം പള്ളിയിൽ വ്യാജ ബോംബ് ഭീഷണി.

ബെംഗളൂരു: ശിവാജിനഗറിലെ അസം പള്ളിയിൽ തീവ്രവാദികൾ ബോംബുവെച്ചന്ന വ്യാജ ഭീഷണിസന്ദേശം.ബുധനാഴ്ച രാത്രിവൈകിയാണ് പോലീസിന്റെ 112 എന്ന നമ്പറിൽ വിളിച്ച അജ്ഞാതൻ ബോംബ്‌ഭീഷണി മുഴക്കിയത്. ഉടൻ വിപുലമായ സംവിധാനങ്ങളുമായി പോലീസെത്തി പ്രദേശത്ത് അരിച്ചുപെറുക്കിയെങ്കിലും സംശയാസ്പദമായി ഒന്നുംകണ്ടെത്താൻ കഴിഞ്ഞില്ല.പോലീസിനൊപ്പം ബോംബ് സ്ക്വാഡും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

ബോംബുഭീഷണിയുയർന്നതോടെ പ്രദേശവാസികളും പരിഭ്രാന്തരായി.ഏറെ നേരത്തേ തിരച്ചിലിനുശേഷമാണ് പോലീസ് സംഘം മടങ്ങിയത്. നഗരത്തിലെ ഏറ്റവും ജനത്തിരക്കുള്ള പ്രദേശങ്ങളിലൊന്നുകൂടിയാണ് ശിവാജി നഗർ.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഫോണിൽ വിളിച്ചയാളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ശിവാജിനഗർ പോലീസ് അറിയിച്ചു.

രോഗിക്ക് ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്…. പരിശോധനാഫലം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

തൊണ്ട വേദന, തൊണ്ടയില്‍ ശക്തമായ ചൊറിച്ചില്‍, നിറുത്താതെയുള്ള ഛര്‍ദ്ദി, ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട്….സിംഗപ്പൂരിലെ ടാൻ ടോക് സെംഗ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 55കാരന്റെ രോഗലക്ഷണങ്ങളായിരുന്നു ഇത്. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്ക് പനിയോ മറ്റ് രോഗങ്ങളോ കണ്ടെത്തിയില്ല.അസ്വഭാവികത തോന്നിയ ഡോക്ടര്‍ ഇദ്ദേഹത്തെ സി.ടി സ്‌കാന് വിധേയമാക്കി. രോഗിയുടെ അന്നനാളത്തില്‍ എന്തോ തടഞ്ഞിരിക്കുന്നതായി വ്യക്തമായി.

ഇത് കണ്ടെത്താൻ നടത്തിയ വിദഗ്ദ്ധ പരിശോധനയുടെ ഫലം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ജീവനില്ലാത്ത ഒരു നീരാളിയായിരുന്നു അത്.നീരാളി അടങ്ങിയ ഭക്ഷണ വിഭവം ഇദ്ദേഹം കഴിച്ചിരുന്നു. ഇതാണ് അന്നനാളത്തില്‍ കുടുങ്ങിയത്. ഏതായാലും ഏറെ പണിപ്പെട്ട് ഡോക്ടര്‍മാര്‍ നീരാളിയെ പുറത്തെടുത്തു. രോഗി രണ്ട് ദിവസത്തിനുള്ളില്‍ സുഖം പ്രാപിച്ച്‌ ആശുപത്രിയില്‍ നിന്ന് മടങ്ങുകയും ചെയ്തു.2018ലായിരുന്നു ഈ സംഭവം നടന്നതെന്ന് വൈദ്യശാസ്ത്ര ജേര്‍ണലുകള്‍ ചൂണ്ടിക്കാട്ടുന്നു. രോഗിയെ പറ്റിയുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേ സമയം, 2016ല്‍ യു.എസിലെ കാൻസാസില്‍ സുഷി വിഭവം കഴിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തൊണ്ടയില്‍ സമാന രീതിയില്‍ ചെറിയ നീരാളി കുടുങ്ങിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group