സിനിമ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ തിയേറ്ററിൽ കയ്യേറ്റ ശ്രമം. സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ മർദിക്കാൻ ശ്രമിക്കുകയായിരുന്നു. കൊച്ചി വനിത–വിനീത തിയേറ്ററില്‍ വെച്ചാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് സന്തോഷ് വർക്കിക്ക് നേരെ ആളുകൾ തിരികയുകയായിരുന്നു.
‘ആറാട്ട്’ സിനിമയുടെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായതോടെ ‘ആറാട്ടണ്ണൻ’ എന്ന പേരും ഇയാൾക്ക് ലഭിച്ചിരുന്നു.സന്തോഷ് വർക്കിക്ക് നേരെ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന് സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’.സുധീര്‍ കരമന, സിദ്ദീഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, സെബിന് സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടർ സംഗീത് ധർമരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് വമ്ബന്‍ കമ്ബനികള്‍; ജീവനക്കാര്‍ ഓഫീസിലെത്തണമെന്ന് മെറ്റയും
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സമ്ബ്രദായം പൂര്‍ണമായും പിൻവലിച്ച് വമ്ബൻ കമ്ബനികള്‍.മൂന്നു വര്‍ഷത്തോളം നീണ്ട വര്‍ക്ക് ഫ്രം പിൻവലിച്ച് ജീവനക്കാരോട് ഓഫീസില്‍ തിരിച്ചെത്താൻ നിര്‍ദേശണ്‍ നല്‍കിയിരിക്കുകയാണ് ഫേസ്ബുക്ക് ഉടമസ്ഥ കമ്ബനിയായ മെറ്റയും. നേരത്തെ ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസും (ടിസിഎസ്) ആമസോണും ഡിസ്നിയും ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചുവിളിച്ചിരുന്നു.ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃകമ്ബനിയായ മെറ്റ, സെപ്റ്റംബര്‍ അഞ്ച് മുതലാണ് ജീവനക്കാരോട് ഓഫീസില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടത്.
ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്തി ജോലി ചെയ്യണമെന്നാണ് നിര്‍ദേശം. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഓഫീസില്‍നിന്ന് വളരെയേറെ ദൂരെയുള്ള ചില ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രത്യേക അനുമതി നല്‍കുമെന്നും സൂചനയുണ്ട്.ഓഫീസില്‍ നിന്നും വീട്ടിലും ജീവനക്കാര്‍ക്ക് നന്നായി ജോലി ചെയ്യാനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ജീവനക്കാര്‍ക്ക് അവരുടെ ഏറ്റവും മികച്ച ജോലി ചെയ്യാൻ ആവശ്യമായ സഹകരണം, ബന്ധങ്ങള്‍, സംസ്കാരം എന്നിവ വളര്‍ത്തുന്നതിന് ഞങ്ങളുടെ മാതൃക തുടര്‍ച്ചയായി പരിഷ്കരിക്കാനും ശ്രമിക്കുന്നുണ്ട്, ” മെറ്റ വക്താവ് പറഞ്ഞു.മാര്‍ച്ചില്‍ മെറ്റാ ജീവനക്കാരുമായി പങ്കിട്ട ഒരു ബ്ലോഗ് പോസ്റ്റില്‍ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നയ മാറ്റത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
“പെര്‍ഫോമൻസ് ഡാറ്റയെക്കുറിച്ചുള്ള ഞങ്ങളുടെ ആദ്യകാല വിശകലനം സൂചിപ്പിക്കുന്നത്, മെറ്റായില്‍ നേരിട്ട് ചേരുകയും പിന്നീട് റിമോട്ടിലേക്ക് മാറുകയോ അല്ലെങ്കില്‍ വ്യക്തിപരമായി തുടരുകയോ ചെയ്ത എഞ്ചിനീയര്‍മാര്‍ വിദൂരമായി ചേര്‍ന്നവരേക്കാള്‍ ശരാശരി മികച്ച പ്രകടനം കാഴ്ചവച്ചു,” പോസ്റ്റില്‍ പറയുന്നു.“ഇതിന് കൂടുതല്‍ പഠനം ആവശ്യമാണ്, എന്നാല്‍ വ്യക്തിയില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നത് ഇപ്പോഴും എളുപ്പമാണെന്നും ആ ബന്ധങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഞങ്ങളെ സഹായിക്കുന്നുവെന്നുമാണ് ഞങ്ങളുടെ അനുമാനം,” അദ്ദേഹം എഴുതി.
“ഈ വിശകലനം കാണിക്കുന്നത് അവരുടെ കരിയറിന്റെ ആദ്യകാല ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ടീമംഗങ്ങളുമായി വ്യക്തിപരമായി പ്രവര്‍ത്തിക്കുമ്ബോള്‍ ശരാശരി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്നാണ്. ഇതിന് കൂടുതല്‍ പഠനം ആവശ്യമാണ്, എന്നാല്‍ വ്യക്തിയില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നത് ഇപ്പോഴും എളുപ്പമാണെന്നും ആ ബന്ധങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാൻ ഞങ്ങളെ സഹായിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.മെയ് 1 മുതല്‍ കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കുള്ള മുഴുവൻ സമയ വര്‍ക്ക് ഫ്രം ഹോം പോളിസി അവസാനിക്കുമെന്ന് ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡിസ്നിയും ഈ വര്‍ഷം ആദ്യം തന്നെ ജീവനക്കാര്‍ ആഴ്ചയില്‍ നാല് ദിവസം ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ടിസിഎസ് അവരുടെ ജീവനക്കാരോട് ആഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരണമെന്ന് അറിയിച്ചിരുന്നു, മാസത്തില്‍ മൊത്തം 12 ദിവസമാണ് ടിസിഎസ് ജീവനക്കാര്‍ ഓഫീസില്‍ എത്തേണ്ടത്.